Sunday, 14 November 2010

IIT incidents - part 5

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്)


14. അരുണ്‍ ലാലിന്‍റെ പെണ്ണുകാണല്‍ ചടങ്ങ്

ഐ. ഐ. റ്റി - യിലെ ഒരു കമ്പ്യൂട്ടര്‍ വിഗദ്ധനാണ് എന്‍റെ സുഹൃത്തായ അരുണ്‍ ലാല്‍. സോഫ്റ്റ്‌വെയര്‍ മേഖലയാണ് ഇന്ത്യയുടെ നട്ടെല്ല് എന്നാണ് പുള്ളിയുടെ അവകാശവാദം. മക്-ഡോണാള്‍ട്, കെ. എഫ്. സി (Mc-donald, KFC) തുടങ്ങിയ ബുര്‍ഷ്വാ കമ്പനികളുടെ കടുത്ത  ആരാധകനാണ് കക്ഷി. ഫാസ്റ്റ് ഫുഡ്‌ കഴിച്ചാല്‍ വണ്ണം വെക്കും എന്ന് പറയുന്നവര്‍ അരുണ്‍ ലാലിനെ ഒന്ന് കാണണം, പിസ്സയും ബര്‍ഗറും ആണ്  ആള് ദിവസ്സവും കഴിക്കുന്നതെങ്കിലും നാള്‍‍ക്കു നാള്‍ ആള്‍ ശോഷിച്ചു വരികയാണ്‌. ശരീര പുഷ്ടിക്കു വല്ല വ്യായാമവും ചെയ്യാന്‍ പറഞ്ഞാല്‍ ശക്തിയിലല്ല  ബുദ്ധിയിലാണ് കാര്യം എന്നാണ് പുള്ളിയുടെ മറുപടി. തന്‍റെ ശരിരത്തിന്‍റെ അകാരം മറക്കാന്‍ പലപ്പോഴും ഇന്‍ഷര്‍ട്ടും ഫ്രഞ്ച് താടിയും വച്ചാണ് പുള്ളിയുടെ നടപ്പ്.

         ഒരു പ്രേമ നൈരാശ്യത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തനകാന്‍ അരുണ്‍ ലാല്‍ ഒരു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഒരു പുതിയ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍  പഴെയാളെ  മറക്കാന്‍ കഴിയും എന്നാണ് അരുണ്‍ ലാല്‍ വിശ്വസിക്കുന്നത്. വീട്ടുകാര്‍ക്കും അരുണ്‍ ലാലിനെ ഉടനെ കല്യാണം കഴിപ്പിക്കണം എന്നാണ് ആഗ്രഹം.

            കല്യാണാലോചന തുടങ്ങിയത് മുതല്‍ അരുണ്‍ ലാലിന്‍റെ പുറകെ കേരളത്തിലെ പല കോണ്ട്രാക്ടര്‍മാരും (contractor) പെണ്‍കുട്ടികളെ കൊണ്ട് നടപ്പാണ്. കേരളത്തിലെ PWD - അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ റാങ്ക് ലിസ്റ്റിലുള്ള പയ്യന്‍, കൂടാതെ ഐ. ഐ. റ്റി - യില്‍ നിന്നും ബിരുദാനന്തര ബിരുദവും, വിവാഹ മാര്‍ക്കറ്റില്‍ ഇതില്‍  കൂടുതല്‍ ഡിമാണ്ട് ആര്‍ക്കാണ്  ഉള്ളത്?..

അരുണ്‍ ലാലിന്‍റെ പെണ്‍കുട്ടിയെക്കുറിച്ചുള്ള ഡിമാണ്ട് എന്താണെന്നു ഒരുനാള്‍ ഞാനുംഅന്‍വറും ചോദിച്ചു. " സൗന്ദര്യം (അത് എല്ലാവരും ആഗ്രഹിക്കുന്നതാണല്ലോ), നല്ല സാമ്പത്തികം, നല്ല കുടുംബം" - എന്നതാണ് അരുണ്‍ ലാലിന്‍റെ മറുപടി.

" അന്നേരം സ്വഭാവഗുണമോ ?" - അന്‍വര്‍ ചോദിച്ചു.

" എല്ലാവര്ക്കും ഒരു മിനിമം സ്വഭാവഗുണമുണ്ടല്ലോ? അതുമതി" - എന്നതാണ് അരുണ്‍ ലാലിന്‍റെ മറുപടി.

നോക്കണേ ഓരോരുത്തരുടെയും കാഴ്ചപ്പാട്!!!!!!!!.

അങ്ങനെ ഒരുനാള്‍ അരുണ്‍ ലാല്‍ പെണ്ണുകാണാന്‍  പോയി. അനുജനും  അച്ഛനും അടങ്ങുന്ന ഒരു വലിയ സംഘമാണ് പെണ്ണുകാണാന്‍ ചെന്നത്, പെണ്ണിനേക്കാള്‍ മുറ്റത്തു കിടക്കുന്ന ബെന്‍സ് കാറിലും പെണ്ണുവീട്ടുകാരുടെ ആസ്തിയുലുമാണ് അരുണ്‍ ലാലിന്‍റെ ശ്രദ്ധ.

അതിമാനോഹരമായി  പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. അരുണ്‍ ലാലിന് കുട്ടിയെ ഇഷ്ടമായി. അങ്ങനെ വീട്ടുകാര്‍ സംസാരിച്ചിരിക്കുമ്പോഴാണ്‌ പെണ്‍ക്കുട്ടിയുടെ അമ്മുമ്മ കടന്നു വന്നത്, അരുണ്‍ ലാലിന്‍റെ അനുജനാണ് പയ്യന്‍ എന്ന് വിചാരിച്ചു അനുജന്‍റെ കയ്യില്‍ പിടിച്ചാണ് അമ്മുമ്മ സംസാരിക്കുന്നത്.

  അന്നേരം ചിലര്‍  അതു പയ്യന്‍റെ അനുജനാണെന്നും പയ്യന്‍ അരുണ്‍ ലാലാണെന്നും പറഞ്ഞു കൊടുത്തു. അങ്ങനെ അമ്മുമ്മ അരുണ്‍ ലാലിന്‍റെ അടുത്തെത്തി കയ്യില്‍ പിടിച്ചു, കയ്യില്‍ പിടിച്ച ഉടനെ " അയ്യോ ! ഈ ആരോഗ്യമില്ലാത്ത എല്ലും തോലുമായിരിക്കുന്ന ഇവന് എന്ത് ധൈര്യത്തില്‍ നമ്മുടെ മോളെ കൊടുക്കും " എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് ചോദിച്ചു.

രംഗം ശാന്തം നിശബ്ദം !!!!!!!!!!

അരുണ്‍ ലാല്‍ കാറ്റു പോയ ബലൂണ്‍ പോലെയും !!!!!!!!!!!

വയസ്സായ സ്ത്രീയല്ലേ അമ്മുമ്മ, അതിനാല്‍ ആരും ഒന്നും മിണ്ടിയില്ല

 ആ കല്യാണം മുടങ്ങുകയും ചെയ്തു 

15.  ഗുഡ് മോര്‍ണിംഗ് 

ഒരു നാള്‍ രാവിലെ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നില്ക്കുമ്പോളാണ് രഞ്ജിത്തിന്‍റെ അദ്ധ്യാപകനെ കണ്ടത്. ഒരു കയ്യില്‍ മൊബൈലും മറ്റേ കയ്യില്‍ ഒരു തടിച്ച പുസ്തകും പിടിച്ച് മുഖത്ത് ദേഷ്യം കടിച്ചമര്‍ത്തി ആണ് പുള്ളിയുടെ നില്പ്. എന്നെ ഒരു വിഷയം പഠിപ്പിച്ചിട്ടുണ്ട് എന്നുള്ളതല്ലാതെ വല്യ ആത്മബന്ധം ഒന്നും തമ്മിലില്ല . മുഖത്തോട് മുഖം കണ്ടതല്ലേ ഒരു ഗുഡ് മോര്‍ണിംഗ് പറയാന്‍ തീരുമാനിച്ചു.

" ഗുഡ് മോര്‍ണിംഗ് സര്‍" - വളരെ വിനയത്തോടെ ഞാന്‍ പറഞ്ഞു.

" ങ്ങും, ഗുഡ് മോര്‍ണിംഗ്, ആ രഞ്ജിത്തിനെ ഇവിടെയെങ്ങാനും കണ്ടോ ! എട്ടു മണി തൊട്ടു ഞാന്‍ വിളിക്കുവാണ്, എന്‍റെ കാശ് കളയാനായിട്ട് ജനിച്ച ഒരുത്തന്‍. പ്രൊജക്റ്റ്‌ എന്താകും എന്നാലോചിച്ചു എനിക്ക് ബ്ലഡ്‌ പ്രഷര്‍ ദിനംപ്രതി വര്‍ദ്ധിക്കുവാണ്"- വളരെ ദേഷ്യത്തില്‍ അദ്ധ്യാപകന്‍ മറുപടി പറഞ്ഞു.

" ഇല്ല സര്‍ " - ഞാന്‍ മറുപടി പറഞ്ഞു.

" നിങ്ങള്‍ ഏതു ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത് ?" - അദ്ധ്യാപകന്‍ ചോദിച്ചു.

"സിന്ധു ഹോസ്റ്റലില്‍ സര്‍ " - ഞാന്‍ മറുപടി പറഞ്ഞു.


" രഞ്ജിത്ത് അവിടല്ലേ താമസിക്കുന്നത്, അവന്‍റെ റൂം നമ്പര്‍ ഏതാണ്, എന്‍റെ കൂടുതല്‍ ഹോസ്റ്റലില്‍ വന്നേ" - അദ്ധ്യാപകന്‍ പറഞ്ഞു.

പണിയായി !! , ഞാനെങ്ങാണും ഹോസ്റ്റലില്‍ വിളിച്ചു കൊണ്ട് ചെന്നാല്‍ രഞ്ജിത്തിന്‍റെ ചീത്തവിളി മുഴുവന്‍ കേള്‍ക്കും. കൊണ്ടുപോയില്ലെങ്കില്‍ അദ്ധ്യാപകന്‍റെയും

ഗുഡ് മോര്‍ണിംഗ് അബദ്ധമായി, ഒരു കള്ളം പറയാന്‍ തീരുമാനിച്ചു.
" റൂം നമ്പര്‍ അറിയില്ല സര്‍" - ഞാന്‍ പറഞ്ഞു.

" എന്ത് രണ്ടര വര്‍ഷം  ഹോസ്റ്റലില്‍ പഠിച്ചിട്ടും സ്വന്തം ഡിപ്പാര്ട്ട്മെന്റ് -ലെ  ആളുടെ റൂം നമ്പര്‍ അറിയില്ലന്നോ, നിങ്ങള്‍ രണ്ടര വര്‍ഷം എന്തെടുക്കുവാരുന്നു, ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരു സാമുഹ്യ ബോധവും ഇല്ല, കമ്പ്യൂട്ടര്‍ യുഗത്തിലാണ് ഇവരുടെ ജീവിതം, ഒരു സാമുഹ്യ ബോധവുമില്ലാതെ ഇവര്‍ എങ്ങോട്ടാണോ പോക്ക്,........."ഇപ്പോള്‍  അദ്ധ്യാപകന്‍റെ   ദേഷ്യം മുഴുവന്‍ എന്‍റെയടുത്തായി, ഒരു പത്തു മിനിട്ട് നീളുന്ന വഴക്ക് പറച്ചിലായി പിന്നെ. നോക്കണേ പുലിവാല്‍, ഏതു സമയത്താണോ ഗുഡ് മോര്‍ണിംഗ് പറയാന്‍  തോന്നിയത്.

          ഇനി ഇവിടെ  രഞ്ജിത്തിനെ ഒന്ന് പരിചയപ്പെടുത്തട്ടെ, ഓഷ്യന്‍  എഞ്ചിനിയറിങ്ങ്  ആയിരുന്നു പുള്ളിയുടെ ആദ്യ പഠനകേന്ദ്രം. അവിടുത്തെ പ്രശ്നങ്ങളാല്‍  സിവില്‍ എഞ്ചിനീയറിങ്ങിലേക്ക് വന്നുചേര്‍ന്നു. ഓഷ്യന്‍   എഞ്ചിനീയറിങ്ങിലെ പ്രശ്നം ഒന്ന് പറയട്ടെ.

 രഞ്ജിത്ത് എം. എസ്സ്- നാണ് (MS- Master in Science) ഓഷ്യന്‍   എഞ്ചിനീയറിങ്ങില്‍ ചേര്‍ന്നത്‌. ഒരുനാള്‍ പ്രൊജക്റ്റ്‌ ഗൈഡ് ക്ലാസ്സെടുത്തതിനു ശേഷം (പവര്‍ പോയിന്റ്‌ പ്രസന്‍റെഷനാണ് (PPT) പുള്ളിയുടെ സ്റ്റൈല്‍, പ്രധാനപ്പെട്ടത് മാത്രം ക്ലാസ്സില്‍ പറയും, പ്രോബ്ലെംസ് എല്ലാം ഹോം വര്‍ക്കാണ്) രഞ്ജിത്തിനോട്   ക്ലാസ്സ്‌ എങ്ങനെയുണ്ട് എന്ന് ചോദിച്ചു.

"വളരെ ബോറിംഗ് ആണ് സര്‍, പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഒരു പാസ്സിവ് (passive) വേ പഠന ശൈലിയാണ്. ബ്ലാക്ക്‌ ബോര്‍ഡ്‌ ടീച്ചിംഗ് ആണ് നല്ലത്"-   രഞ്ജിത്ത് മറുപടി പറഞ്ഞു.

ക്ലാസ്സിലെ ‍കുട്ടികളുടെ മുന്നില്‍ ആളാകാന്‍ രഞ്ജിത്ത് ശ്രമിച്ചതാണ്,പക്ഷെ പിന്നീടുള്ള ക്ലാസ്സുകളില്‍ ആളായത് അധ്യാപകനാണ്.ഈ സംഭവത്തിന്‌ ശേഷം രഞ്ജിത്തിന്‍റെ ഗൈഡും രഞ്ജിത്തും രണ്ടു വഴിക്കായി.രഞ്ജിത്ത്  ഓഷ്യന്‍  എഞ്ചിനിയറിങ്ങില്‍  നിന്നും പുറത്തുമായി.

       ഇങ്ങനെയൊക്കെ ആണെങ്കിലും രഞ്ജിത്ത് ഒരു കമ്പ്യൂട്ടര്‍ വിഗദ്ധനാണ്. അത് കാണിക്കാന്‍ ഒരു പേരും സ്വീകരിച്ചു - മൗസ് പൊട്ടറ്റോ - ഹോ !!, കമ്പ്യൂട്ടര്‍ ബുദ്ധിജീവികളെ  അങ്ങെനയാണ് പാശ്ചാത്ത്യര്‍ വിളിക്കുന്നത്‌ പോലും., മൗസ്- കമ്പ്യൂട്ടറുമായി നല്ല ബന്ധമുണ്ട്, പൊട്ടറ്റോ - ഉരുളക്കിഴങ്ങ്- അതിനു കമ്പ്യൂട്ടറുമായി എന്ത് ബന്ധമാണാ ആവൊ? കമ്പ്യൂട്ടറില്‍ ഹരം കയറിയതിനാല്‍ താന്‍ ഒരാഴ്ച വരെ ഉറങ്ങാതിരിന്നിട്ടുണ്ട് എന്നാണ് പുള്ളിയുടെ അവകാശവാദം
. പല്ലപോഴും പ്രൊജക്റ്റ്‌- നും ആഴ്ചകളോളം ഉറങ്ങാതിരിന്നിട്ടുണ്ട് എന്ന് പുള്ളി പലരോടും പറയാറുണ്ട്. പക്ഷെ മറ്റുള്ളവര്‍ക്ക് ഉറങ്ങേണ്ടതിനാല്‍ ഇതിനു യാതൊരു തെളിവൊന്നുമില്ല. എന്നാല്‍ ആള്‍ ഒരു നിശാ ജീവിയാണ്, രാത്രിയിലാണ് വര്‍ക്കിംഗ്‌. പകല്‍ ഉറക്കവും. രാവിലെ അദ്ധ്യാപകന്‍ വരുമ്പോള്‍ രഞ്ജിത്  ഹോസ്റ്റലില്‍ ഉറക്കമായിരിക്കും. .......

അങ്ങനെ ഗുഡ് മോര്‍ണിംഗ് ബാഡ് മോര്‍ണിംഗ് ആയി കമ്പ്യൂട്ടര്‍ ലാബില്‍ ചെന്നപ്പോളുണ്ട് കഥാനായകന്‍ കമ്പ്യൂട്ടറിന് മുന്നില്‍ എന്തോ ചെയ്തു കൊണ്ട് ഇരിപ്പുണ്ട്.കമ്പ്യൂട്ടറില്‍ എന്തോ പുതിയ ഗവേഷണം നടത്തുകയാണ് പുള്ളി.  എന്താണാവോ
ഇനി കണ്ടു പിടിക്കാന്‍ പോകുന്നത്? .

അദ്ധ്യാപകന്‍ തിരക്കിയ കാര്യം പറഞ്ഞപ്പോള്‍ രഞ്ജിത്തിന്‍റെ ദേഷ്യം എന്‍റെയടുത്തായി.
ഞാന്‍ എന്തിനു അനാവശ്യമായി രഞ്ജിത്തിന്‍റെ കാര്യത്തില്‍ ഇടപെടുന്നു എന്നായി രഞ്ജിത്തിന്‍റെ ഭാഷ്യം. " എനിക്ക് 90 മിസ്സ്‌ കാളെ  ഇതുവരെ കിട്ടിയുള്ളൂ, 100 ആകുമ്പോള്‍ കാണാം, എന്തായാലും വഴക്ക് കേള്‍ക്കണം,നീ നിന്‍റെ പണി നോക്ക്****** " - എന്നായി  മറുപടി

നോക്കണേ ഒരു ഗുഡ് മോര്‍ണിംഗ് വരുത്തി വച്ച വിന....

16. ഒരു ചെറിയ വലിയ പ്രശ്നം

ഐ. ഐ. റ്റി - യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്കും സുഹൃത്തായ അന്‍വറിന്റെയും കൂടെ പുതിയൊരാള്‍ വന്നു ചേര്‍ന്നു - നഹാസ്. ഒരു പുരോഗമന ചിന്താഗതിക്കാരനും കമ്മുണിസ്റ്റും ആയതിനാല്‍ അന്‍വറും നഹാസും ഉറ്റ സുഹൃത്തുക്കളായി - എന്‍റെയും. റിസര്‍ച്ച് തലയ്ക്കു പിടിച്ചാണ് രണ്ടുപേരുടെയും നടപ്പ്. ഗവേഷണത്തിന്റെ അനന്ത സാദ്ധ്യതകള്‍ തങ്ങളുടെ കണ്മുന്പിലുണ്ട് എന്ന ലോകത്തിലാണ് അന്‍വറും നഹാസും ജീവിക്കുന്നത്.

ഇതിനിടയിലാണ് ഒരു ചെറിയ പ്രശ്നം നഹാസ് നേരിടാന്‍ തുടങ്ങിയത് - കാര്യം നിസാരം - വീട്ടുകാര്‍ നഹാസിനെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഒരു പെണ്ണ് വന്നാല്‍ ജീവിതം വഴിയാധാരമായി എന്ന പക്ഷക്കാരനാണ് അന്‍വര്‍. സ്വന്തമായി ഒന്ന് കാലുറക്കാതെ കല്യാണം കഴിക്കില്ല എന്ന വാശിയാണ് നഹാസിന്. ഈ പ്രശ്നം നഹാസ് ഞങ്ങളുടെ മുന്‍പില്‍ അവതരിച്ചപ്പൊഴേ അന്‍വര്‍ നഹാസിനെ ഉപദേശം തുടങ്ങി " നിന്‍റെ ജീവിതം എറിഞ്ഞുടക്കണോ  എന്ന് നീ ആലോചിക്ക്, വീട്ടുകാര്‍ പലതും പറയും, നീ നിന്‍റെ ജീവിതം കളഞ്ഞുക്കുളിക്കരുത് ".

                  അന്‍വറിന്‍റെ ഉപദേശം കൊണ്ടോ അതോ ഗവേഷണത്തിന്‍റെ മത്ത് പിടിച്ചതുകൊണ്ടോ നഹാസ് കല്യാണം കഴിക്കുന്നത്‌ നീട്ടാന്‍ തീരുമാനിച്ചു. എന്ത് കാര്യം പറഞ്ഞു മാറ്റും - അതാണ് പ്രശ്നം. വീട്ടുകാര്‍ക്ക് ഇപ്പോള്‍ നഹാസിന്‍റെ ഡിമാണ്ട് അറിയണം - ഇതു തരത്തിലുള്ള  പെണ്ണ് വേണം - വീട്ടുകാരുടെ മാന്യമായ ആവിശ്യം.

        " എന്ത് പറഞ്ഞു കല്യാണം നീട്ടും? "- ഞങ്ങളുടെ ആലോചനയില്‍  രണ്ടുപേര്‍ കൂടി പങ്കു ചേര്‍ന്നു - രാമനന്ദനും സാം ജോസും. കാലുങ്കിഷിതമായ ചര്‍ച്ചയാണ്.

      " പെണ്ണുകാണല്‍ ചടങ്ങിനു പോയിട്ട് ഇഷ്ടപെട്ടില്ലെന്നു പറഞ്ഞു പിന്മാറുക" - രാമാനന്ദന്‍ ഒരു ആശയം മുന്നോട്ടു വച്ചു. പക്ഷെ എത്ര നാള്‍!! - എത്ര പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നു പറയും, ഇത് തുടര്‍ന്നാല്‍ വീട്ടുകാര്‍ നാണക്കെടും, അതിനാല്‍ ഈ ആശയം പിന്തള്ളി.
        " നാട്ടില്‍ പോയി വെള്ളമടിച്ചു വഴക്കുണ്ടാക്കുക, അന്നേരം  സ്വഭാവം  മോശമാണെന്ന് പറഞ്ഞു കല്യാണാലോചനകള്‍ മുടങ്ങും അല്ലെങ്കില്‍ പെണ്ണ് വീടുക്കാര്‍ക്ക് ഊമകത്തയക്കുക" എന്നതാണ് സാം  മുന്നോട്ടു വച്ച ആശയം. വെള്ളമടി മാത്രം മനസ്സിലുള്ള സാമിന് ഇതിലും നല്ല ആശയം പറയാന്‍ കഴിയില്ലല്ലോ. പക്ഷെ ഭാവിയില്‍ ഒരു പെണ്ണുക്കെട്ടാന്‍ നഹാസിനു താത്പര്യമുണ്ടായതിനാല്‍  അതും തള്ളി.
           " ഇന്ത്യ നേരിടുന്ന പ്രശ്നമാണ് ജനസംഖ്യാപ്പെരുപ്പം, അതിനാല്‍ ഗവേഷണത്തിന് ജീവിതം സമര്‍പ്പിക്കുന്നു എന്ന് വീട്ടുകാരെ അറിയിക്കുക" - അന്‍വറിന്‍റെ ആശയം , അന്‍വറിന്‍റെ  അത്രയും ബുദ്ധിക്കൂടുതല്‍ ഞങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍  ഇത് ചര്ച്ചക്കെടുക്കാതെ തന്നെ തള്ളി.
             " വീട്ടുകാര്‍ക്ക് അറിയേണ്ടത് ഇതു തരം പെണ്ണു വേണമെന്നാണല്ലോ, അതിനാല്‍ പറയുക, എം. എ (മലയാളം)  എം. എ (ഇംഗ്ലീഷ്) തുടങ്ങിയവ  പഠിച്ച പെണ്ണു വേണമെന്ന് പറയുക, കേരളത്തില്‍ വളരെക്കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇത് പഠിക്കുന്നത്, അതിനാല്‍ കിട്ടില്ല" - രാമാനന്ദന്‍റെ അടുത്ത ആശയം  

      ഈ ആശയം എല്ലാവര്ക്കും ഒരുവിധം ഇഷ്ടപ്പെട്ടു. ഒന്ന് പരീക്ഷിക്കുക തന്നെ, അഥവാ ആരെങ്കിലും കിട്ടുവാണെങ്കില്‍ ഇഷ്ടമായില്ലെന്നു പറഞ്ഞു പിന്മാറുക, അങ്ങനെ നഹാസ് തന്‍റെ ഡിമാണ്ട് വീട്ടില്‍ വിളിച്ചു  അറിയിച്ചു .

     കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളും മെഡിക്കല്‍  കോളേജുകളും സ്ഥാപിക്കാന്‍ കയ്യയച്ചു സഹായിച്ച സര്‍ക്കാറുകള്‍ക്കും, മക്കളെ എഞ്ചിനീയറും ഡോക്ടര്‍മാരും ആക്കാന്‍ ഓടുന്ന അല്ലെങ്കില്‍ ഓടിയ രക്ഷകര്‍ത്താക്കള്‍ക്ക് സ്തുതി. ആറു മാസമായിട്ടും ഇതുവരെ ഒരാളെപ്പോലും കണ്ടെത്താന്‍ നഹസിന്‍റെ വീട്ടുകാര്‍‍ക്കറിയില്ല....
  
                             തുടരും .....(അടുത്ത ഞായറാഴ്ച (21/11/2010))

NB:

വരാന്‍ പോകുന്ന സംഭവങ്ങള്‍ 
" കിരണ്‍ സി. ജെ -ക്ക് വന്ന കല്യാണാലോചന"

"" മൗസ് പൊട്ടറ്റോയും കമ്പ്യൂട്ടര്‍ ലാബും ഇത്തിരി ഉറക്കവും"
 

"" അജിത്ത് എന്ന സുന്ദരകുട്ടന്‍"
 

"മൂന്ന് വിപ്ലവകാരികള്‍ (സാം ജോസ്, അന്‍വര്‍, നഹാസ് ) "


 


12 comments:

  1. e arunlalinte oru karyame :P

    ReplyDelete
  2. about Arunlal! enikku pulliye 2004 thottu ariyaam. paavam orupaadu naalaayittu aashichu irunnu vanna proposal aayirunnu athu...my condolences.

    Now let me say a few words about the author's humor sense and his ability to present things in simple way, I am able to say it because I know the reality in my case.

    First of all, Sujith just presented my typical day at IITM after joining CE department. i.e. my interaction with my guide and his reaction to my mischief!

    Secondly, he replaced one of my small issue in OE department in a wonderful way to the complicated issue which made me leave that department. From now on if some one is asking why I left OE department, I will say the reason which Sujith presented here!!

    pinne, Sujithe, Mouse Potato is a name given to me by my friends during under-graduation days and its not a name that I willingly adopted. Anyway I love that name now:)

    ReplyDelete
  3. Hi sujith
    I dont know u personally, one of my friend sent a link of your blog and i read it. Its good and different. Your language is good and i am expecting some serious articles from you.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. etherayum mahatharamaya kariyathayum sadhanathayum ni varum puchathodayum lakkavathodayum koodi (malliyaji plss forgive him)eyuthiyathe mooshamayi pooyi...vellamadiyae kurichallathe njan indo-america annava kararinnayoo kuricho ,somalliyan theerathe kappal kollayoo kuricho chindhichittae enthe bhalam..varuthe samayam payakuka athera thanne....appol kokil othugunathinnae kuriche chindikuka athinnae annusariche pravarthikukaa(ethavanna njan ellam chernnae athinnae 10000 koodi aakum)..athera njanum cheyethitulluu

    ReplyDelete
  6. "Gud morng" superd,inganneyum pullivallu pidikkummo??..ha..ha.Suji ninte language kidillan..way u r approaching each incidents had some sprinkles....hop u will include some of ur genuine interest in different fields,so that the blog will be much more enjoyable.Go ahead dr..All the very best ya.

    ReplyDelete
  7. thats very funny :)
    good work sujith

    ReplyDelete
  8. നന്നായിട്ടുണ്ട്‌

    ReplyDelete
  9. good.gr8 imagination. but is the arunlal story true?

    ReplyDelete
  10. Arunlal's story is cent percent true except that the girl told him so, not the grand mother :)

    ReplyDelete