Sunday, 7 November 2010

IIT incidents - part 4


ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്). 


11. പ്രവീണിന്‍റെ ഒരു കാര്യമേ

        ഞങ്ങളുടെ സീനിയറായ പ്രവീണ്‍  ഐ. ഐ. റ്റി - യിലെ  പഠനത്തിനു ശേഷം തൃശ്ശൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലിക്ക് പ്രവേശിച്ചു.  മെക്കാനിക്കല്‍  എഞ്ചിനീയറിംഗ് ആയിരുന്നു പുള്ളിയുടെ പഠനവിഷയം.
                    ഒരുനാള്‍ ഞാന് അന്‍വറും മുറിയില്‍ നില്ക്കുമ്പോഴാണ് പ്രവീണിന്‍റെ ഫോണ്‍. "എടാ ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ ഒരു സെമിനാര്‍  എടുക്കാന്‍ നിനക്കും അന്‍വറിനും കഴിയുമോ? ഫസ്റ്റ് ക്ലാസ്സ്‌ ടിക്കറ്റും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോളേജില്‍ വരെയും തിരിച്ചും  കാറില്‍ കൊണ്ടാക്കും, ചെറുതല്ലാത്ത ഒരു സംഖ്യ പ്രതിഫലവും"
" ആണ്‍ക്കുട്ടികളാണോ പെണ്‍ക്കുട്ടിളാണോ കൂടുതല്‍" എന്നതായി ഞങ്ങളുടെ സംശയം.
 സന്തോഷം ! പേരിനു മാത്രം ആണ്‍ക്കുട്ടികള്‍, പകുതിയലധികം   ‍പെണ്‍ക്കുട്ടികള്‍, ‍ ഒരു ഹീറോ ആകാന്‍ കിട്ടുന്ന അവസരം, കൂട്ടത്തില്‍ കുറെ പെണ്‍ക്കുട്ടികളെ പരിചയപ്പെടുകയും ചെയ്യാം, എനിക്കും അന്‍വറിനും നൂറു വട്ടം സമ്മതം
       അങ്ങനെ ഞങ്ങള്‍ സെമിനാറിന്‍റെ  വിഷയം  തീരുമാമാനിച്ചു. "എഞ്ചിനീയറിങ്ങും ഇന്ത്യയിലെ സാധ്യധകളും " അതാണ് ഞാന്‍ എടുക്കുന്നത്. " ഇലക്ട്രോണിക്സ് കമ്മുണിക്കേഷന്‍ രംഗത്തെ വിപ്ലവങ്ങള്‍" - അതാണ് അന്‍വറിന്‍റെ വിഷയം. " എടാ പ്രസന്‍റെഷന്‍ ഒന്ന് പെട്ടന്ന് അയച്ചു തരണം, അത് കിട്ടി ഒന്ന് നോക്കിയിട്ട് വേണം എനിക്ക് നിങ്ങള്‍ വരേണ്ട തീയ്യതി തീരുമാനിക്കാന്‍" - പ്രവീണ്‍ പറഞ്ഞു.
 ഞങ്ങള്‍ക്ക് അതും സമ്മതം
             സുന്ദരികളായ പെണ്‍ക്കുട്ടികളുടെയും അവരുടെ മുന്നില്‍ ആളാവാന്‍  കിട്ടുന്ന അവസരവും കോളേജില്‍ കിട്ടുന്ന സ്വീകരണവും   മനസ്സിലാലോചിച്ചു ഞാന്‍ എന്‍റെ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍റെ (Microsoft PPT) പ്രവര്‍ത്തനമാരംഭിച്ചു, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വനമാണ്, ഭക്ഷണത്തിന്  മാത്രമേ പുറത്തിറങ്ങു- അതും വളരെ പെട്ടന്ന് കഴിച്ചു വീണ്ടും പ്രസന്‍റെഷന്‍റെ  പ്രവര്‍ത്തനം. (ഇങ്ങനെ പഠന വിഷയങ്ങള്‍ക്ക്‌ വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ഐ. ഐ. റ്റി - യില്‍ ഗോള്‍ഡ്‌ മെഡല്‍ കിട്ടുമായിരുന്നു). അങ്ങനെ ഒരാഴ്ചത്തെ കഠിനാധ്വനം കൊണ്ട് അനിമേശനും വിവരങ്ങളും ചിത്രങ്ങളും സഹിതം ഒരു ഉഗ്രന്‍   പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) തന്നെ തയ്യാറാക്കി.
പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT)  മെയില്‍ ചെയ്തിട്ട് " നോക്കിയിട്ട് ഉടനെ മറുപടി പറയെണമെന്നും എത്രയും വേഗമോ അത്രയും വേഗം വരാന്‍ തയ്യാറാണെന്നും" ഞങ്ങള്‍ പ്രവീണിനെ അറിയിച്ചു. അന്ന് വൈകിട്ട് പ്രവീണിനെ വിളിച്ചെങ്കിലും " സമയം കിട്ടിയില്ല, അതിനാല്‍ നോക്കിയില്ല, നോക്കിയിട്ട് തിരിച്ചു വിളിക്കാമെന്ന്" പറഞ്ഞു.
       ഒരു നാള്‍ കഴിഞ്ഞു, രണ്ടു നാള്‍ കഴിഞ്ഞു- ഒരു വിളിയുമില്ല. ഞങ്ങള്‍ വിളിക്കുമ്പോഴൊക്കെ ഫോണ്‍ കട്ട്‌ ചെയ്യുകയാണ്. അങ്ങനെ കട്ട്‌ ചെയ്തത് കാരണം ഞങ്ങള്‍ വിളിക്കാതെയുമായി. അങ്ങനെ സുന്ദരമായ സ്വപ്നങ്ങള്‍ക്ക് ഒരു തത്കാലം മറന്നു.
      ഒരു നാള്‍ പ്രവീണ്‍ തിരിച്ചു വിളിച്ചു - " എടാ ! നീ ക്ഷമിക്കണം"
വൈകിയാണെങ്കിലും അവന്‍ വിളിച്ചില്ലേ, ഇത്ര നാളും വിളിക്കാത്തതിലാണ്  ക്ഷമാപണം നടത്തിയത്, സുന്ദരമായ സ്വപ്‌നങ്ങള്‍ എന്നില്‍ വീണ്ടും തലപൊക്കി
ഞാന്‍ മറുപടി പറഞ്ഞു  " അത് കുഴപ്പമില്ല, നീ കാര്യം പറയു"
പ്രവീണ്‍ മറുപടി പറഞ്ഞു " എടാ നിന്‍റെ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഉഗ്രനായിരുന്നു, അതിനാല്‍ ഞാന്‍ കോളേജിലെ എല്ലാ കുട്ടികളെയും വിളിച്ചു കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നീ തയ്യാറാക്കിയ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഞാനങ്ങു പ്രസന്റ്റ്‌(present) ചെയ്തു "
   ദൈവമേ ? ഇത് കൊടും ചതിയായിപ്പോയി, ഒരാഴ്ച ഉറക്കമുളച്ചു പ്രോജക്ടും പഠനവും  മാറ്റിവെച്ചു തയ്യാറാക്കിയ പ്രസന്‍റെഷന്‍ ആണ്, എല്ലാം പോയില്ലേ !!!!

12. അന്‍വറും അമേരിക്കയും

ഐ. ഐ. റ്റി - യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കമ്മുണിസ്റ്റ്-കാരന്‍. പലപ്പോഴും ബൂര്‍ഷ്വാ കമ്പനികളെ കുറ്റം പറയുക എന്നുള്ളത് അന്‍വറിന്‍റെ പതിവ് പല്ലവിയാണ്. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുക എന്നുള്ളത് അന്‍വറിന്‍റെ വിശ്വാസ പ്രമാണമാണ്‌. ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ എല്ലാം കാര്യങ്ങള്‍ക്കും ഞാനും സപ്പോര്‍ട്ട് ആണ്. മൈക്രോസോഫ്ട്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മണ്ടന്മാര്‍ക്കു പറ്റിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്നും അല്പം വിവരം ഉള്ളവര്‍ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ ഉപയോഗിക്കാവു എന്നതാണ് അന്‍വറിന്‍റെ അവകാശവാദം. 

      ഒരുനാള്‍ ഐ. ഐ. റ്റി - യില്‍ നിന്ന് പഠിച്ചിറങ്ങിയ എന്‍റെ സുഹൃത്തായ ജിത്തു വന്നുചേര്‍ന്നു. ജോലി സ്ഥലത്ത് അവിശ്യമായ ചില ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാനാണ് പുള്ളി വന്നത്. എന്‍റെ കമ്പ്യൂട്ടറില്‍  ആണ് അവന്‍ അത് ചെയ്തു കൊണ്ടിരുന്നത്. അപ്പോളാണ് അന്‍വറിന്‍റെ വരവ്. വന്നു ഇത് കണ്ട ഉടനെ എന്നേയും മൈക്രോസോഫ്ടിനേം ചീത്ത വിളിച്ചു കൊണ്ട് എങ്ങനെ ലിനക്സില്‍ പ്രോഗ്രാം എഴുതി (script file)   മൈക്രോസോഫ്ടിനേക്കാള്‍ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് കാണിച്ചു തന്നു. ഈ കാണ്ടുപിടിതങ്ങള്‍ കണ്ടു വശം വതനായി ജിത്തു ലിനക്സിന്‍റെ  ആരാധകനായി.  എന്‍റെ സിസ്റ്റം ഉപേക്ഷിച്ചു അന്‍വറിന്‍റെ കമ്പ്യൂട്ടറിലേക്ക് ജിത്തു കുടിയേറി. 
        അന്‍വറിനെ അത്യാവിശ്യമായി ഇലക്ട്രോണിക്സ് വകുപ്പ് മേധാവി വിളിക്കുന്നു എന്ന് ഹോസ്റ്റലില്‍ വാര്‍ത്ത‍ പറന്നു. എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ, അമേരിക്കക്കെതിരെ എന്തോ പ്രവര്‍ത്തിച്ചതിനാലാണ് എന്ന് ആരോ പറഞ്ഞു. 
ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ പലപ്പോഴും അമേരിക്കക്കെതിരായ സംഭാഷണത്തില്‍  ഞാനും അന്‍വറിനു സപ്പോര്‍ട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ കാര്യമെന്താണെന്നറിയാന്‍ ഞാനും അന്‍വറിന്‍റെ കൂടെ പുറപ്പെട്ടു. (ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ  ഒരു പൗരന്  സ്വന്തം നയങ്ങള്‍ പറയാന്‍ അവകാശമില്ലേ , ഈ ഒരു ധാര്‍മിക രോഷത്തിലാണ് ഞങ്ങള്‍ അവിടെ ചെന്നത്)
         ചെന്നപാടെ വകുപ്പ് മേധാവിയെ അന്‍വര്‍ സ്വയം പരിചയപെടുത്തി. ഒരിക്കലും വിദ്ധ്യാര്‍ദ്ധികള്‍ക്ക് ഇരിക്കാന്‍ മുന്‍വശത്തെ കസേര ഓഫര്‍ ചെയ്യാത്ത വകുപ്പ് മേധാവി (വിദ്ധ്യാര്‍ദ്ധികള്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് പുള്ളിയുടെ നിലപാട്), ഇപ്പോള്‍ പതിവിനു വിപരീതമായി ഇരിക്കാന്‍ അവിശ്യപെട്ടു, ഞങ്ങളുടെ മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി അന്‍വറിനോട് ചോദിച്ചു" താങ്കള്‍ അമേരിക്കക്കെതിരെ എന്താണ് ചെയ്തത് ?"
" ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്താണ് സര്‍ കാര്യം" - അന്‍വര്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. (പല പ്രാവിശ്യം പലയിടങ്ങളില്‍ വച്ച് ഞങ്ങള്‍ അമേരിക്കയും അവരുടെ നയങ്ങളെയും ചീത്ത വിളിച്ചിട്ടുണ്ട്, ഇപ്പോള്‍ ഏതാണ് സംഭവം എന്ന് അറിയില്ലല്ലോ, അതിനാല്‍ ഏതു സംഭവമാണെന്ന് സൂചന കിട്ടിയതിനു ശേഷം മാത്രം അതിന്‍റെ കാരണം പറയാം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരിന്നു)

വകുപ്പ് മേധാവി പറഞ്ഞു " താങ്കള്‍ അമേരിക്കയുടെ വെബ്-സൈറ്റ് ഹാക്ക് ചെയ്തു എന്ന് എനിക്ക് ഒരു പരാതി കിട്ടി"

(ഹോ !! വലിയ ഹാക്കര്‍  ആണെന്ന് വിചാരിച്ചാണ് മുന്‍ വശത്തെ കസേര ഓഫര്‍ ചെയ്തത്) 
" ഇല്ല സര്‍"- അന്‍വര്‍ പറഞ്ഞു.
" എനിക്ക് ഒരു പരാതി കിട്ടി , താങ്കള്‍ ASCE (അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സിവില്‍ എഞ്ചിനിയേഴ്സ്, IEEE, ASME പോലെ ഒരു പ്രസ്ഥാനം )   വെബ്-സൈറ്റിനെതിരേ എന്തോ ചെയ്തു   എന്ന്"
 ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി, ജിത്തു വന്നനാള്‍ കുറെ ‍ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തു, അതാണ് പ്രശ്നം, അത് ഞാന്‍ അന്‍വറിനോട് സൂചിപ്പിച്ചു.

അന്‍വര്‍ അത് മനസ്സിലാക്കികൊണ്ട്‌ " എന്‍റെ ഒരു സുഹൃത്ത്‌ കുറെ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്" എന്ന് പറഞ്ഞു.

വകുപ്പ് മേധാവി - " ഓ. കെ! എന്തായാലും ലൈബ്രറി മേധാവിയെ കണ്ട്‌ പ്രശ്നം തീര്ക്കുക, പ്രശ്നം രൂക്ഷമാണ്, അതിനാല്‍ എത്രയും വേഗം

 ഇപ്പോള്‍ ബോള്‍ എന്‍റെ ഭാഗത്തായി, ഒന്നാമത് ജിത്തുവിനെ അന്‍വറി നു പരിചയപെടുത്തി കൊടുത്തത് ഞാനാണ്‌, രണ്ടാമത് ലൈബ്രറി വകുപ്പ് മേധാവി സിവില്‍ എന്‍ജിനിയര്‍ ഡിപ്പാര്ട്ട്മെന്റ് -ലെ അദ്ധ്യാപകനാണ്‌.

  ഞങ്ങള്‍ ലൈബ്രറി വകുപ്പ് മേധാവിയെ ചെന്ന് കണ്ടു. ഇപ്പോള്‍ പ്രശ്നം നല്ലവണ്ണം മനസ്സിലായി " ഒരു മണിക്കൂര്‍ കൊണ്ട്  240 ജേര്‍ണ്ണല്‍‍(journal) പേപ്പറാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.  തുടര്‍ച്ചയായ ഡൌണ്‍ലോഡ് കുറ്റകരമാണ് എന്ന അപകട സൂചന അവഗണിച്ചാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഇന്ത്യ മുഴുവന്‍ ഉള്ള എല്ലാ കോളേജുകളുടെയും സബ്-സ്ക്രിപ്ഷന്‍(Subscription)  ASCE മരവിപ്പിചിരിക്കുവാണ്. ഐ. ഐ. റ്റി - ക്കു ഫൈനും അടിച്ചു.

പ്രശ്നം ഗുരുതരമാണ്. അന്‍വറിനെ കോളേജില്‍ നിന്ന് പുറത്താക്കാം!!!!


മൂന്ന് ലക്ഷം രൂപ ഫൈന്‍ അടിച്ചാല്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കാം  എന്ന് ലൈബ്രറി വകുപ്പ് മേധാവി അറിയിച്ചു. (മൂന്ന് ലക്ഷം പോയിട്ട് മുപ്പതു രൂപ പോലും രണ്ടു പേരുടെയും ബാങ്ക് അക്കൌണ്ടില്‍ ഇല്ല, അന്നേരമാണ്‌ മൂന്ന് ലക്ഷം!!!!)
      ഞങ്ങള്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു, ഭാഗ്യത്തിന് ജിത്തുവിന്‍റെ പ്രൊജക്റ്റ്‌ ഗൈഡ് ആയിരിന്നു ലൈബ്രറി മേധാവി, അതിനാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ തമ്മിലായി. അന്നുമുതല്‍ ലിനക്സിന്‍റെ മേന്മകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന പരിപാടി അന്‍വര്‍ നിര്‍ത്തി

13. ഒരു ബാംഗ്ലൂര്‍ യാത്ര

ഒരുനാള്‍ ഐ. ഐ. റ്റി - യിലെ ഹോസ്റ്റല്‍. മുറിയില്‍ യാന്ത്രികമായ ജീവിതത്തില്‍ (ക്ലാസ്സ്‌, ഹോം വര്‍ക്ക്‌, പരിക്ഷ, ഉറക്കം .....തുടങ്ങിയവ) മനംമടുത്ത് ഇരിക്കുമ്പോഴാണ് ഒരു പുതിയ ആശയവുമായി സുഹൃത്തായ കിരണ്‍. സി. ജെ-യുടെ വരവ്. " എടാ ! എന്‍റെ ഒരു സുഹൃത്തിന്‍റെ   ഇന്‍ഫീല്‍ഡ് ബൈക്ക് (തണ്ടര്‍ ബേര്‍ഡ് ) ചെന്നയില്‍ ഇരിപ്പുണ്ട്, നമുക്ക് അതുമെടുത്ത് ബാംഗ്ലൂര്‍ പോയാലോ, വൈകിട്ട് തിരിക്കുന്നു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തുന്നു. നല്ല ഐഡിയ. ഒരു ചേഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. അടുത്ത ദിവസം തന്നെ ബാംഗ്ലൂര്‍ പോകാന്‍ തീരുമാനിച്ചു.

ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ക്യാന്‍വാസ് ഷൂ-വും എല്ലാം ഹോസ്റ്റലിലേ സുഹൃത്തുക്കളില്‍ നിന്നും കടം മേടിച്ചു ബാംഗ്ലൂര്‍ യാത്രക്ക് തയ്യാറെടുത്തു. ഈ ബാംഗ്ലൂര്‍ യാത്ര ഉടനെ തന്നെ ഫോണ്‍ വിളിച്ചും മെയില്‍ അയച്ചും (വീട്ടിലൊഴിച്ച്) എല്ലാവരെയും അറിയിച്ചു. ലേഡീസ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് കിരണിന്‍റെ പ്രചരണം.


ചെഗുവേരയുടെ "മോട്ടോര്‍ സൈക്കിള്‍ ഡയറിസ്" മനസ്സിലോര്‍ത്തു കൊണ്ട് (ഇത് അറിയാത്തവര്‍ മോട്ടോര്‍ സൈക്കിള്‍ ഡയറിസ് എന്ന സിനിമ കാണുക) ഉച്ചക്ക് രണ്ടു മണിക്ക് തന്നെ യാത്ര തിരിച്ചു. ഇനി ചടങ്ങ് ഓരോ ഹോസ്റ്റലിന്‍റെ മുമ്പിലും കൂട്ടുകാരെ വിളിച്ചു യാത്രപറയലും ഫോട്ടോ എടുക്കലുമാണ്- പക്ഷെ പ്രദാന ഉദ്ദേശം മറ്റുള്ളവരെ ഞങ്ങളുടെ തണ്ടര്‍ ബേര്‍ഡിലുള്ള  ബാംഗ്ലൂര്‍ യാത്ര അറിയിക്കലാണ്. അതിനാല്‍ സമയമെടുത്താണ് ഈ ചടങ്ങ്. (പതിനാല് ബോയ്സ് ഹോസ്റ്റലും രണ്ടു ലേഡീസ് ഹോസ്റ്റലും ആണ് ഐ. ഐ. റ്റി - യില്‍ ഉള്ളത്). ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പിലാണ് കൂടുതല്‍ സമയം ചിലവഴിച്ചത് എന്ന് പറയേണ്ടതില്ലല്ലോ  രണ്ടു മണിക്ക് ഹോസ്റ്റലില്‍ നിന്നും തിരിച്ച ഞങ്ങള്‍ അഞ്ചു മണിക്കാണ് ഐ. ഐ. റ്റി - യുടെ വെളിയില്‍ എത്തുന്നത്‌), അന്നേരം ഞങ്ങളുടെ ഹോസ്റ്റലിന് മുമ്പില്‍ കാണിച്ച "ഷോ"-യെ കുറിച്ച് ആലോചിക്കുക.

    അടയാര്‍ എത്തിയപ്പോള്‍ ഒരു പ്രശ്നം , ബൈക്ക് ഓഫ്‌ ആയിപ്പോയി, എത്രയായിട്ടും സ്റ്റാര്‍ട്ട്‌ ആകുന്നില്ല. കാര്യം നിസാരം - പെട്രോള്‍ തീര്‍ന്നു.
" അന്ന, ഇങ്കെ പെട്രോള്‍ പംമ്പ് എങ്കയിരിക്ക്" - ഒരു തമിഴനോട്‌ ചോദിച്ചു.
" കൊഞ്ച ദൂരം താന്‍ , അന്ത പാലതുക്ക് അപ്പുറം താന്‍" - മറുപടി കിട്ടി.

അങ്ങനെ പെട്രോള്‍ പംമ്പ് വരെ വണ്ടി ഉരുട്ടാന്‍ തീരുമാനിച്ചു. കറുത്ത ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ഹെല്‍മറ്റും ധരിച്ച രണ്ടു പേര്‍ മദ്രാസ്‌ സിറ്റിയില്‍ ബൈക്ക് തള്ളി കൊണ്ടുപോകുന്നത് ഒന്നാലോചിക്കുക. പോകുന്ന വണ്ടികളെല്ലാം നിര്‍ത്തി " ആരെടാ ഈ പോകുന്നത് " എന്നാ മട്ടിലാണ്‌ നോക്കുന്നത്. ഒരു കിലോ മീറ്റര്‍ ഞങ്ങള്‍ മാറി മാറി വണ്ടി ഉരുട്ടി.
 പെട്രോള്‍ അടിച്ചു യാത്ര തുടര്‍ന്ന്. ആസ്വാദ്യകരമായ യാത്ര. നൂറു- നൂറ്റി ഇരുപതു കിലോ മീറ്റര്‍ വെഗതയില്‍  ബാംഗ്ലൂര്‍ ഹൈ - വേയില്‍ കൂടി വണ്ടി പായുകയാണ്, ഓരോ മണിക്കൂര്‍ വീതം മാറി മാറിയാണ് ഞാനും കിരണും വണ്ടി ഓടിക്കുനത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ നിര്‍ത്തി ഫോട്ടോ എടുപ്പും ഉണ്ടേ.

             അങ്ങനെ കാഞ്ചിപുരം പിന്നിട്ടപ്പോള്‍ മഴ വില്ലനായെത്തി. മഴെയേ അവഗണിച്ചു കുറെ ദൂരം ഓടിച്ചെങ്കിലും ഇടക്ക് ഒരു കടയില്‍ കയറി നില്‍ക്കേണ്ടതായി വന്നു. മഴ തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര, പക്ഷെ മഴ വീണ്ടും വില്ലന്‍ - എന്തായാലും നനഞ്ഞു, ഇനി ഓടിക്കുക തന്നെ, കനത്ത മഴയെ അവഗണിച്ചു പിന്നേം യാത്ര- രാത്രി രണ്ടു മണി ആയപ്പോള്‍ മനസീലയി- ഇത് നടക്കില്ല - റോഡ്‌ മുഴുവന്‍ വെള്ളം- നല്ല തണുപ്പ്- അതിനാല്‍ മഴ തോര്‍ന്നിട്ടെ യാത്ര നടക്ക്, അതിനാല്‍  ഒരു വീടിന്‍റെ ചെറിയ വരാന്തയില്‍ അഭയം തേടി. രണ്ടു  മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ തോരുന്നില്ല- അതിനാല്‍ കുറെ ദുരം ഓടിച്ചു ഒരു ഹോട്ടലില്‍ അന്ന് ക്യാമ്പ് അടിച്ചു. 

        വെളുപ്പിനെ ഏഴു മണിക്ക് അവിടുന്ന് തിരിച്ചു ഒന്‍പതു മണിയായപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തായ വിനോദിന്‍റെ അടുത്ത് എത്തി. കുളിച്ചു കുട്ടപ്പനായി ഇന്‍ഷര്‍ട്ടും സെന്റും പൂശി  ആദ്യം ഒരു മാളിലേക്ക് (ഷോപ്പിംഗ്‌ കോംബ്ലെക്സ്) യാത്ര തിരിച്ചു. അങ്ങനെ മാളില്‍ നില്‍കുമ്പോള്‍ ആണ് കുറെ അല്‍പ വസ്ത്രധാരികളായ ചട പടാ ഇംഗ്ലീഷ് പറഞ്ഞു കൊണ്ട്  യോ- യോ പെണ്‍കുട്ടികളുടെ വരവ്. നോര്‍ത്ത് ഇന്ത്യക്കാരികള്‍ ആണെന്ന് തോന്നുന്നു.
കണ്ടപാടെ ഞാന്‍ വിനോദിന് പറഞ്ഞു " ഇവളുമാര്‍ക്ക് നല്ല ഡ്രസ്സ്‌ ധരിച്ചൂടെ, എങ്ങോട്ടാണ് ഇവരുടെ പോക്ക്, വല്ല ഫാഷന്‍ പരേഡും ഉണ്ടോ"
കിരണ്‍ പ്രതികൂലിച്ചു- " ഉള്ളതൊക്കെ കാണിക്കട്ടെടെ!! , നമ്മളില്ലേ കാണാന്‍"
(ബാംഗ്ലൂര്‍ അല്ലെ, അതിനാല്‍ അല്പം ഒച്ചത്തിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്)
 " പോടാ പ#$%.... , മലയാളികളുടെ വില കളയാന്‍ രാവിലെ ചിലവന്മാര്‍ വന്നോളും " - കൂടത്തിലെ ഒരു പെണ്‍കുട്ടി കലിപ്പിച്ചു
( ഒരു പുനര്‍ ചിന്ത: മലയാളികളുടെ വില കളയുന്നത്‌ അല്‍പ വസ്ത്രധാരികളായ നിങ്ങളോ, മാന്യമായി വസ്ത്രം ധരിച്ച ഞങ്ങളോ)
അബദ്ധം പറ്റി- അതെല്ലാം മലയാളികള്‍ ആയിരുന്നു.
" മോള് കലിപ്പിക്കാതെ ചെല്ല്, ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാ" - കിരണ്‍ ഉള്ള മസ്സിലും പെരുപ്പിച്ചു കൊണ്ട് തിരിച്ചടിച്ചു.
 
     എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോയി, അഞ്ചു മിനിട്ട് തികഞ്ഞില്ല, കുറെ  കൈയില്ലാത്ത ഉടുപ്പും ധരിച്ചു  മസ്സിലും പെരുപ്പിച്ചു നടക്കുന്ന കുറെ ആള്‍ക്കാരെയും കൂട്ടി അവര്‍ തിരിച്ചു വന്നു.
     "തോമസ്‌ കുട്ടീ, വിട്ടോടാ വണ്ടി " എന്ന് വിനോദ് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരു ഓട്ടമാണ്, ലിഫ്റ്റ്‌-നെക്കാള്‍ വേഗത്തില്‍ താഴെയെത്തി.
 പിന്നെ മനസ്സിലായി, ബാംഗ്ലൂരിന് പേര് മാറ്റേണ്ട സമയമായി, നല്ലത് മലയാഗ്ലൂര്‍ എന്നതാണ്.
  " എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
      അവിടെല്ലാം മലയാളികള്‍ മാത്രം"
             പക്ഷെ മലയാളം കുരച്ചു കുരച്ച് അറിയാവുന്നവര്‍ ആണെന്ന് മാത്രം. അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ മാത്രം മലയാളത്തില്‍ അറിയുന്നവര്‍.    


                        തുടരും .....(അടുത്ത ഞായറാഴ്ച (14/11/2010))

NB:

വരാന്‍ പോകുന്ന സംഭവങ്ങള്‍ 

"" മൗസ് പൊട്ടറ്റോയും ഇത്തിരി ഉറക്കവും"
"" അജിത്ത് എന്ന സുന്ദരകുട്ടന്‍"
"മൂന്ന് വിപ്ലവകാരികള്‍ (സോറി!!! മൂന്നു മണ്ടന്മാര്‍) "
" " അരുണ്‍ ലാലിന്‍റെ പെണ്ണുകാണല്‍ ചടങ്ങ് "
 

9 comments:

  1. so once again, tholikkatti kaanichu nee, namukku samtripthi aayi.. :) :)
    pavam Kiran kaathu sookshicha pala kaaryangalum purathu vannu ennu.. :(
    bike thallikondu pooyappol Anna universitiyile penpiller kaliyakkiyathum, photo eduthathum koodi parayaamayirunnu :P
    pinne, Bangloril vechu Vinod thomasuutti vittoda ennu paranjathum, aadyatthe adiveenathum onnichhayirunnu ennathu kondaanu oormayillathatennulla sathyam nee marachu vechu..
    Kiraninde ladies hostelinu munpilulla karakkam onnu koodi clear aayi describe cheyyamaayirunnu..

    Next time, Tiffanysine patti oru chapter erzhuthunnathu nallathaayirikkum, hero Kiran!!!

    By the way, Kiran seems really happy now! He is saying that you have not reached his expectations. That's too bad. :D

    ReplyDelete
  2. മൗസ് പൊട്ടറ്റോയും ഇത്തിരി ഉറക്കവും okke erzhuthunnathu kollam, but, nee outsourcing cheyyuunnundu ennu oru sruthi njan keettu. Venda mone dinesha, venda, ninte bhavana maathram mathi :)

    ReplyDelete
  3. kidilam thanne sujith eettaa ....

    kiran cheettanee onnu kaananam ...

    ReplyDelete
  4. ഉഗ്രന്‍.... തണ്ടെര്‍ ബേര്‍ഡ് ട്രിപിന്റെ ഈ പിന്നാമ്പുറ കഥകള്‍ കിരണ്‍ സി ജെ പുറത്തു വിട്ടിട്ടില്ല .... രഞ്ജിത് പറഞ്ഞതാ ശരി ... കുറച്ചു കൂടെ വിശദമായി പറയാം ... പ്രത്യേകിച്ച് അവന്‍ പറഞ്ഞ ഡയലോഗുകള്‍
    അന്‍വറിന്റെ കഥ സൂപ്പര്‍ ... എല്ലാവരും ശരിക്കും ചിരിച്ചു....

    ReplyDelete
  5. Anwer aal aaraanna vicharam??

    ReplyDelete
  6. oru bangalore yatra kollam....pakshe athil 40% pulu alle(thaan bike odicha karyam)?.....anwar ki jey!!!....

    ReplyDelete
  7. എടാ sujithe .... 250 papers അല്ല...... 411 papers ആണ് ജിത്തു വന്നു ഡൌണ്‍ലോഡ് ചെയ്തത്............

    ReplyDelete
  8. good read.. ithil kure okke puluvalle ennu samshayam illaathilla.. athalla ithokke satyamaanenki, njan ariyaathe ithrayum karyangal avide nadannu ennarinjathinte nashta bodham.. :(

    satyamaanenkilum, bhaavanayaanenkilum.. boradippikkatha blogukalude parambara thudaratte.. :)

    ReplyDelete
  9. ithellam sathyamanu
    anwer, kiran ellarum avide thannae undallo

    ReplyDelete