Friday, 15 October 2010

oru heroyude piraviyum visheshavum

ഇത് ഒരു നുണ കഥയാണ് . പൊടിപ്പും തൊങ്ങലും വച്ചുള്ള ചെറിയ ചെറിയ സംഭവങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ ജീവിചിരുക്കുന്നവരുംയിട്ടു ചില സാമ്യങ്ങള്‍ കണ്ടെത്താം. പക്ഷെ ഇതില്‍ പറയുന്നതിന്റെ വിപരീത ദിശയില്‍ ആണ് നിങ്ങള്‍ ചിന്തിക്കേണ്ടത്.

എല്ലാവരും നേരത്തെ പഠിച്ചിരുന്ന വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളോട് (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ആണെങ്കില്‍), തന്‍റെ ജൂനിയര്‍ ആയിരുന്നതും ഇപ്പോള്‍ അവിടെ പഠിക്കുന്നതുമായ  (ഇതിന്‍റെ പ്രദാന ഉദ്ദേശം നിന്നെ നിരിക്ഷിക്കനായി  നമുക്ക്  അവിടെ ആള്‍ക്കാര്‍ ഉണ്ട് എന്ന് അറിയിക്കാനാണ്) സുഹൃത്തുക്കളെകുറിച്ച് അന്വേഷിക്കുക പതിവുണ്ട് . അത്തരത്തിലാണ് ഇപ്പോള്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന നികിലിനെ അറിയുമോ എന്ന് ചോദിച്ചത് , ആ ബാച്ചില്‍ പഠിക്കുന്ന ഒരു പത്തിരുപതു പേരെ അറിയാമെങ്കിലും എന്ത് കൊണ്ടോ നികിലിന്റെ  പേരാണ് ആദ്യം ഓര്‍മ്മ വന്നത് , പറഞ്ഞ മാത്രയില്‍ അപ്രതിക്ഷിതമായി (അറിയാന്‍ സാദ്യത ഇല്ല എന്നാ ആത്മവിശ്വാസത്തിലാണ് ചോദിക്കുനത് ) സിവില്‍ എങ്ങിനീരിങ്ങില്‍ പഠിക്കുന്ന നികിലല്ലേ, ആ ചേട്ടനെ (ബഹുമാനത്തോടെ  കൂടി ഉള്ള ആ വിളി ഒട്ടും സഹിക്കുന്നതായിരുന്നില്ല  എന്ന് ആദ്യമ പറയട്ടെ ) അറിയാത്തവരുണ്ടോ, ഇത്രയും അറിയപ്പെടാന്‍  കാരണമെന്ത് എന്നന്വേഷിച്ചു. വല്ല കുപ്രസിദ്ധിയും ആണെങ്കില്‍ ആ കഥ കളും അറിയാമല്ലോ. പക്ഷെ ഉത്തരം വന്നപ്പോള്‍ കണ്ണ് തള്ളിയത് ഞാനാണ്‌.


ആദ്യം പഠന കാര്യം തന്നെ ആകാം, പലരും അപേക്ഷിച്ച ജര്‍മന്‍ ഇന്റെര്‍ന്ഷിപ്പിനു   സിവിലില്‍ നിന്നും തിരഞ്ഞെടുക്കപെട്ടത്‌ നാലു പേര്‍, ആ നാലുപേരില്‍ രണ്ടാള്‍ക്ക്‌ മാത്രം ദിപ്പര്‍ത്മെന്റ്റ്  സെമിനാര്‍ ഹാളില്‍ (ബി.ടെക്, എം.ടെക്, എം. യെസസ്, പി എച്ച് ഡി അദ്യപകരുടെയും  വിദ്യര്ധികളുടെയും സന്നിദ്യത്തില്‍ ) പ്രസന്റേഷന്‍  ചെയ്യാന്‍ ഭാഗ്യം. (ഇന്റെര്നിന്റെ വര്‍ക്ക്‌ കണ്ടിട്ട് ഇത്ര കുറഞ്ഞ പ്രായത്തില്‍ ഇത്ര  കടു കട്ടി കാര്യങ്ങള്‍ ചെയ്തത്  കണ്ടിട്ട് മറ്റുള്ള ഉഴപ്പാന്‍ മാരെ ഒന്ന് ഇന്സ്പിരെ ചെയ്യിക്കാന്‍ വേണ്ടി പ്രോഫെസ്സോര്മാര്‍ നിര്‍ബണ്ടിച്ചതാണെന്ന് ഒരു പരസ്യമായ രഹസ്യം). അതിനു ശേഷം പല എം.ടെക്, എം. യെസസ്, പി എച്ച് ഡി
കാര്‍ രഹസ്യമായി സംശയ നിവാരണത്തിനായി ചെല്ലുന്നുന്ടെന്നാണ്  കേള്‍വി (ദൈവമേ ! രാമാനുജന്‍ മാറി നില്‍ക്കുമോ !). ഇതില്‍ കൂടുതല്‍ പഠനത്തെ കുറിച്ച് എന്ത് പറയണം.

അടുത്തതായി കായിക രംഗത്തേക്ക് വരാം. ഒന്നുമല്ലാതിരുന്ന  ഗോദാവരി  ഫുട്ബോള്‍ ടീമിനെ ഒറ്റയ്ക്ക് കളിച്ചും  മറ്റുള്ളവരെ കളി പഠിപ്പിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട് സെക്കന്റ്‌ ടീം ആയിത്തു വളര്‍ത്തി. ഗോദാവരിയിലെ ഐ. എം . വിജയന്‍ (പക്ഷെ വെളുത്ത മുത്താണ്, ആള്‍കാര്‍ കറുത്ത മുത്താണ് എന്ന് തെറ്റിധരിക്കല്ലേ ) എന്നാണ് ഇപ്പോള്‍ അറിയുന്നത്, ശരിയാണ്, ഒന്നുമാല്ല്തിരുന്ന ഫുട്ബോള്‍ ടീം ഇനെ ഒരു സംഭവം അക്കിയില്ലെ (അതെ ! അര്‍ജെന്റിനക്ക്ക്  മറഡോണ പോലെ, ബ്രസീലിനു പെലെ പോലെ, ഗോദാവരിക്കും കിട്ടി ഒരാള്‍). അതല്ലാതെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വിമ്മിംഗ് ടീമിന്റ്റ് കൂടെ സബ് ആയിട്ടു പോയിട്ട് നവീന്‍ തോമസ്‌ ഇനെ പോലെ മെടല്‍ മുറിയില്‍ പ്രേടര്ഷിപിചില്ലല്ലോ (താന്‍ സബ് അല്ലെന്നും, വാട്ടര്‍  പോളോയുടെ ഫൈനലില്‍ കളത്തില്‍ ഇറങ്ങി എന്നും ആണ് നവീന്‍ പറയുന്നത്, പക്ഷെ ടീമില്‍ ഉള്ളവര്‍ അല്ലാതെ മറ്റാരും അവിടെ ഇല്ലാത്തതു കൊണ്ട് നമുക്ക് അത് അപ്പടി വിശ്വസിക്കാന്‍ പറ്റില്ലല്ലോ ).അതുവരെ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ കണ്ടിട് സ്പയിനിന്റെ  ഫബിഒ യുടെ ഫാന്‍ ആയിരുന്ന യഹിയ ഹംസ നികിലിന്റെ  കളി കണ്ടിട്ട്  നികിലിന്റെ പോസ്റ്റര്‍  ആയി ഇപ്പോള്‍ മുറിയുടെ ചുമരുകളില്‍ ഒട്ടിക്കുന്നതു.


ഇനി ഉഴം സംഗീതത്തിന്റെത് ആണ്, വെസ്റ്റേണ്‍ മ്യൂസിക്‌ മാത്രം അറിയാവുന്ന ഐസക്‌-ഇനിയും ഗിറ്റാര്‍ കണ്ടിട്ടുള്ള അശ്വിന്‍-എയും കൂട്ട് പിടിച്ചു കേരള കല സമിതിക്ക് ഒരു ഗാനമേള തന്നെ നടത്തി കക്ഷി (സ്വാതി തിരുന്നാള്‍ മഹാരാജാവിനു വയലിന്‍ മാത്രമേ വെസ്റ്റേണ്‍ മ്യൂസിക്‌ ഇല നിന്നും ശാസ്ത്രിയ സംഗീതത്തിലേക്ക് കൊണ്ട് വരന്‍ സാധിച്ചുള്ളൂ) പക്ഷെ കക്ഷി  drum-സും ഗിറ്റാര്‍ഉം എല്ലാം മലയാള  സംഗീതത്തിനു സമര്പിചിരിക്കുന്നു. മാത്രമോ കേരളിയ വാദ്യമായ മൃദംഗം വെസ്റ്റേണ്‍ മ്യുസികിനും ചേരും എന്ന് തെളിയിച്ചിരിക്കുന്നു.

അടുത്ത ഉഴം സഹായ മനസ്കതയുടെതാണ് . ഐ ഐ റ്റി യിലെ ഒരു അഭിവാഗ്യ കടകമാണ് അസ്സയിന്മേന്റ്റ് സാധാരണയായി ഒരാള്‍ ചെയ്തു കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാറില്ല. പക്ഷെ നമ്മുടെ നായകന്റെ അസ്സിന്മേന്റ്റ് ഇന്റെ സഹായത്താലാണ് റാഷിദ്‌ ബഷീര്‍ ഉം കിരണ്‍ മാടനും സമയത്ത് അസ്സയിന്മേന്റ്റ് വെക്കുന്നത് (ഈ പരോപകാര സ്മരണ രാഷ്ട്രിയക്കാര്‍ അറിയണ്ട, അല്ലെങ്കില്‍ ഭാവി ഭാരതത്തിനു ഒരു സിവില്‍ എന്ജിനീയരെ  നഷ്ട പെടും )


ഇനി കടന്നു വരുന്നത് സങ്കടന മികവിന്റെ കാര്യം. സാരംഗിന്റെ തലതൊട്ടപ്പനായ  യഹിയ ഹംസ പഠിത്തം ലേശം ഉഴാപ്പിയിട്ടാണ് സാരംഗിന്റെ  കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. എന്നാല്‍ നികില്‍ ആകട്ടെ ഈ മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ കൂടെ തന്നെയാണ് സാരംഗിന്റെ  കോര്‍ പദവി മനോഹരമാക്കുന്നത്.

   ഇനി എടുത്തു പറയേണ്ട മറ്റൌരു കാര്യമാണ് ഡി. ബി (ദാച്ചുസ് ബാങ്ക്) അടുത്ത വര്‍ഷത്തേക്കുള്ള ഇന്റെര്ന്‍  ശരിയായ കാര്യം. പരിക്ഷയുടെ തലേന്ന് മാത്രം പുസ്തകം തുറക്കുന്ന യഹിയ ഹംസ ഡി. ബി ഇന്റെര്ന്‍ വരുന്നത് കണ്ടു ഒരാഴ്ച മുമ്പേ പഠിത്തം തുടങ്ങി. ഐ. ഐ. എം -ഇല്‍ ഇന്റെര്നിനു പോയപ്പോള്‍ അവിടുത്തെ മാനേജ്‌മന്റ്‌ വിദ്യകള്‍ ഒളിച്ചു നിന്ന് കണ്ടു മനസ്സിലാക്കി ഞാനും പഠിച്ചു എന്ന ഗര്‍വോടെ (കല്യാണ സൌകന്തീകതില ഭിമനെ പോലെ ) റാഷിദ്‌ ബഷീര്‍-ഉം തുടങ്ങി ഒരാഴ്ച മുമ്പേ നൈറ്റ്‌ ഔട്ട്‌ പഠിത്തം. സി. ജി. പി. യ -യിലല്ല കാര്യം ലോജിക്കിലും കൊണ്സിപ്ടിലും ആണ് കാര്യം എന്ന് പറഞ്ഞുകൊണ്ട് നവീന്‍ തോമസും തുടങ്ങി രണ്ടു ദിവസം മുമ്പേ പഠനം. ഇന്റെര്ന്‍ എക്സാമിന്  അഞ്ചു ബുക്ക്‌ പഠിച്ചതിനു ശേഷം ഇന്റെര്‍നെറ്റിലെ കാടു കട്ടി ചോദ്യ പപ്പേര്‍ സോള്‍വ്‌ ചെയ്തതിനു ശേഷം കണ്ണാടിയില്‍ നോക്കി ഇന്റര്‍വ്യൂ-നും പ്രേപരെ ചെയ്യാന്‍ തുടങ്ങി രാവള്ളി ടാറ്റ. പക്ഷെ ത്രീ ഇദ്ദിഒട്- ലെ നായകനെ പോലെ ( ഇനി രാജ്കുമാര്‍ ഹിരാനി നികിലിനെ മനസ്സില്‍ ഓര്‍ത്തു കൊണ്ടാണോ അമീര്‍ ഖാനെ നായകനായി രൂപപെടുതിയത് എന്നര് കണ്ടു ), പന്ത്രണ്ടു മണിക്കത്തെ എക്സാമിന് പതിനൊന്നര വരെ ഉറങ്ങിയതിനു ശേഷം (കിരണ്‍ മദന്‍ രാവിലെ അഞ്ചു മണിക്ക് തന്നെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന തുടങ്ങിയിരുന്നു , മിഥുന്‍ ജാക്കും പോയി പള്ളിയില്‍ നേര്ച്ച നേരാന്‍, അശ്വിന്‍ തോമസ്‌ അച്ഛനെയും അമ്മെയയും തലേന്ന് തന്നെ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേളംകന്നി പള്ളിയിലേക്ക് അയച്ചു  ) ഗുരുനാധിലെ  ഉണക്ക പപ്സും കഴിച്ചു കൊണ്ടി പോയി എക്സാമും ഇന്റര്‍വ്യൂ ഉം പാസ്സായി ഇന്റെര്ന്‍ ശരിയായി വന്നിരിക്കുന്നു


    ഇപ്പോള്‍ തന്നെ നമ്മുടെ ഹീറോ ക്ക് ആരാധികമാര്‍ യേറയുണ്ടയിരിക്കുമെന്നു ഊഹിക്കാമല്ലോ. ഈ ആരാധികമാരുടെ ശല്യം കാരണം കക്ഷി ഫേസ് ബുക്ക്‌ ഇല അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോ ഒക്കെ ആര്‍ക്കും കമന്റ്‌ എഴിതികൂടതക്ക വണ്ണം ലോക്ക് ചെയ്തിരിക്കുവന് (ശരിയാണ് , ഞാന്‍ കയറി നോക്കി )

    ഇതിനെല്ലാം പുറമേ താഴ്മ തന്‍ അഭ്യുന്നതി എന്നാ സോഭവവും

    ദൈവമേ ! ഇവന്‍ എന്റെ കൂടെ പഠിക്കാതിരുന്നത്  നന്നായി. അല്ലെങ്കില്‍ ഇവന്റെ ഹീറോ-യിസത്തിനു മുന്നില്‍ ഞാന്‍ നിഷ്പ്രഫം.  .


പണ്ട് മാമാങ്കത്തിലെ വീരകഥകള്‍ പാടി നടക്കുന്ന പാണന് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു പുതിയ നായകനെ കിട്ടുമായിരുന്നു.
പാണന്‍ പാടി നടക്കാന്‍ സാദ്യത ഉള്ള ഒരു ഗാനമിതാ, " പുത്തൂരം വീട്ടിലെ , തച്ചോളി പാട്ടിലെ ... " എന്ന ഗാനശകലം മനസ്സില്‍ ഓര്‍ത്തു കൊണ്ട് വേണം ഇത് വായിക്കാന്‍.

" തിരുവതാംകൂറില്‍ നിന്ന് വന്നൊരു
നികിലെന്നു പേരായ വീരനുണ്ടേ
എണ്ണ തേച്ചു മിനിക്കിയൊരു
വടിവൊത്ത ശരിരവും അവനുണ്ടേ !
ഭുമിയെ വെല്ലുന്നൊരു താഴ്മ
അവന്റെ കൂടെയുണ്ടെ !
രാമാനുജനെ വെല്ലുന്നൊരു
ബുദ്ധിയും കുഷഗ്രവും കൂടെയുണ്ടെ
മരടോന്നയെ വെല്ലുന്നൊരു
കാല്‍പന്തു വേഗവും അവനുമുണ്ടേ
സ്വാതി തിരുന്നളിനും വഴങ്ങതൊരു
രാഗതാളങ്ങള്‍ മനസ്സിലുണ്ടേ
........................................."


ഇനി പ്രെതിക്ഷിക്കുക്ക

" റാഷിദ്‌ ബഷീറും ഐ. ഐ. എം ഉം "

" നവീന്‍ തോമസിന്റെ ആശകള്‍ "

" മിഥുന്‍ ജാക്കിന്റെ ഒളിച്ചുകളികള്‍ എങ്ങോട്ട് "

4 comments:

  1. kolam nallla thepu thane
    nikhil ithelam kandu iitil kude ureka ennum paranju odi(thuni illla ennum apavadam undu)enathu charithram....

    ReplyDelete
  2. hahaha it was nice, expecting more....

    Try the next episode for gopi.

    ReplyDelete
  3. db kku vendi njan oraazhcha munpe paditham thudangi ennulla oru kaaryam upekshichal paranjittulla pala kaaryangalum aksharam prathi sariyaanu..go

    ReplyDelete
  4. Another title will also suit.. "oru ezhuthukarante piravi"..its u...

    ReplyDelete