Sunday, 24 October 2010

IIT incidents - part 2

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).


4. കൊടുത്താല്‍ കൊല്ലത്തും കിട്ടും (അരുണ്‍ ലാല്‍ -നും കിട്ടി ഒരെണ്ണം )

         
ഒരുനാള്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നില്ക്കുമ്പോള്‍ ആണ് സുഹൃത്തായ കിരണ്‍. സി. ജെ - യുടെ ഫോണ്‍ വന്നത് " എടാ ! ഇന്ന് ആഡിറ്റോറിയത്തില്‍ (SAC- Student Activity Center) ഒരു നൃ‍ത്തവിരുന്നുണ്ട്  കലാക്ഷേത്രയുടെ, നീ വരുന്നോ , ഞാന്‍ ആഡിറ്റോറിയത്തില്‍ ഇരുപ്പുണ്ട്‌ " (ശരി ! നമ്മള്‍ ശാസ്ത്രത്തെ മാത്രം പ്രോത്സാഹിപ്പിച്ചാല്‍ പോരല്ലോ, കലയെയും ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു). അന്നേരമാണ് സൈക്കിള്‍ (ഐ. ഐ. റ്റി - യുടെ ആസ്ഥാന വാഹനമാണ്‌ സൈക്കിള്‍ ) ഇല്ലല്ലോ എന്നോര്‍ത്തത്. കമ്പ്യൂട്ടര്‍ ലാബില്‍ ആരെങ്കിലുമുണ്ടോ എന്ന് നോക്കുമ്പോള്‍ അരുണ്‍ ലാല്‍-ഉം (കൂടെ കുറെ പെണ്‍കുട്ടികളും ) ഉണ്ട്. അവനെയും വിളിച്ചു കൊണ്ട് അവന്‍റെ സൈക്കിളില്‍ ആഡിറ്റോറിയത്തിലേക്ക്  പോയി.


    ടിക്കറ്റ്‌ വച്ചാണ് പ്രദര്‍ശനം, ഞാന്‍ ക്യൂവില്‍ കയറി. " എടാ, എനിക്ക് ഒരു ഫ്രണ്ട് ടിക്കറ്റ്‌ എടുത്തിട്ടുണ്ട്, അവന്‍ വാതിലില്‍ വെയിറ്റ് ചെയ്യുന്നു, ഞാന്‍ അവിടെ കാണും, നീ അങ്ങോട്ട്‌ വന്നേക്കു" എന്ന് പറഞ്ഞിട്ട് അവന്‍ നീങ്ങി.  ക്യൂവില്‍ നിന്നും ടിക്കറ്റ്‌ എടുത്തു കൊണ്ട് ഒരഞ്ചു മിനിട്ടിനുളില്‍ ഞാനും വാതിലില്‍ എത്തി. അരുണ്‍ ലാലിന്‍റെ  പൊടി പോലും ഇല്ല. അവന്‍റെ ഫോണ്‍ ആണെങ്കില്‍ നോട്ട് റീച്ചബിള്‍. അവനെയും കത്ത് കൊണ്ട് വാതിലില്‍ തന്നെ നിന്നു. അന്നേരം വീണ്ടും എത്തി കിരണ്‍. സി. ജെ - യുടെ ഫോണ്‍. രണ്ടു മൂന്ന് പ്രാവിശ്യം കട്ട്‌ ചെയ്തെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്തു, " എടാ ഒരഞ്ചു  മിനിട്ട്, ഞാന്‍ അരുണ്‍ ലാലി-നെ വെയിറ്റ് ചെയ്യുവാന്" ഞാന്‍ പറഞ്ഞു. " എടോ, അവന്‍ ഇവിടെ ഉണ്ട്, നീ കയറി വാ" - മറുപടി കിട്ടി. ഞാന്‍ ആഡിറ്റോറിയത്തിന്‍റെ അകത്തേക്ക് പ്രവേശിച്ചു , ശരിയാണ് , മുന്‍വശത്തായി  കുറെ പെണ്‍കുട്ടികളുടെ മദ്ധ്യത്തില്‍ (ഇനി വരാന്‍ പോകുന്ന നൃ‍ത്തവിരുന്നിലെ കലാകാരന്മാരെക്കാള്‍   നല്ല കലാകാരന്‍ ഞാന്‍ ആണെന്ന മട്ടില്‍) അവന്‍ ഇരുപ്പുണ്ട്‌.

      മാത്- ലാബ്‌ - ക്ലാസിനു എനിക്കിട്ടു പണി തന്നതാണ്, ഇപ്പോള്‍ ഇവിടെയും !!. ഇവനിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ചുകൊണ്ട് സങ്കടപെട്ടു ഇരിക്കുമ്പോള്‍ ആണ് ഐ. ഐ. റ്റി - യിലെ ഏറ്റവും നീളവും വണ്ണതിനും ഉടമയായ മിഥുന്‍ രാജിന്‍റെ (ഇവന്‍റെ മെസ്സ്-ഇലെ തീറ്റി ഒരിക്കല്‍ ഞാന്‍ കണ്ടതാണ്, ഇരുപതു ഇഡ്ടിലി, ഒരു കവര്‍ ബ്രഡ്, അതിനു വേണ്ട ജാമും വെണ്ണയും, രണ്ടു ഗ്ലാസ്‌ പാല്‍, പിന്നെ അഞ്ചു ഗ്ലാസ്‌ വെള്ളമും- ഇത്രയുമായാല്‍ എനിക്ക് ഒരാഴ്ച കഴിയാം, മിഥുന്‍ രാജിന് ഒരു നേരവും ) വരവ്. ഒന്ന് മിനുങ്ങിയിട്ടാണ് പുള്ളിയുടെ വരവ്. അവനോടു എന്‍റെ  സങ്കടം പറഞ്ഞു, എന്‍റെ സങ്കടം കണ്ടിട്ടാണോ, അതോ പെണ്‍കുട്ടികളുടെ കൂടെയുള്ള അരുണ്‍ ലാലിന്‍റെ ഇരിപ്പ് കണ്ടിട്ട് അസൂയ പൂണ്ടാണോ പ്രശ്നം മിഥുന്‍ ഏറ്റെടുത്തു. 

        " എടാ അരുണ്‍ ലാലേ " -മിഥുന്‍ അലറി.  ഇടിത്തീ വെട്ടിയത് പോലുള്ള ആ ശബ്ദം കേട്ട് ഹാള്‍ നിശ്ചലമായി (ദൈവമേ !, ഇവന്‍റെ ശരിരത്തിന് മാത്രമാല്‍, തൊണ്ടയ്ക്കും അപാരശേഷിയാണ്). " എടാ അരുണ്‍ ലാലേ, നിന്നെയാണ് വിളിച്ചത്, ഇവിടെ വന്നിരുന്നേ"- അവന്‍ എനിച്ച്‌ നിന്നു വീണ്ടും അലറി. (ആ അലര്‍ച്ചയില്‍ കടോല്‍കച്ചന്‍ തോറ്റുപോകും), എനിക്ക് മനസ്സില്ലായി, കാര്യം എന്‍റെ കൈ വിട്ടു പോയി, അവനെ പിടിച്ചിരുത്താന്‍  ഞാനൊന്നു ശ്രമിച്ചു , പക്ഷെ നടന്നില്ല, അവന്‍ എന്‍റെ കൈ വിടുവിക്കാനുള്ള കുടച്ചിലിന്‍റെ ഊക്ക് കൊണ്ട് ഞാന്‍ മൂക്കും കുത്തി വീണില്ലന്നേ ഉള്ളൂ.  അരുണ്‍ ലാലിനും തോന്നി, പ്രശ്നം ഗുരുതരമാണ്- എന്നാലും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നാ മട്ടില്‍ ഉള്ള മസ്സിലും പിടിച്ചു കൊണ്ട് അരുണ്‍ ലാല്‍ അവിടെ തന്നെ ഇരുന്നു. " മുന്‍വശത്ത് വെളുത്ത ഉടുപ്പിട്ട് പെണ്‍കുട്ടികളുടെ കൂടെയിരിക്കുന്ന അരുണ്‍ ലാലേ, നിന്നെയാണ് വിളിച്ചത്, നീ ഇങ്ങോട്ട് വന്നില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വന്നു അവിടെ നിന്നു വലിച്ചിറക്കും" മിഥുന്‍വീണ്ടും അലറി, ഇപ്പോള്‍ ഹാളില്‍ ഉള്ള മുഴുവന്‍ പേരുടെയും ശ്രദ്ധ മിഥു‍നിലേക്ക് തിരിഞ്ഞു. ആരാണ് ഈ അരുണ്‍ ലാല് എന്നാ മട്ടില്‍ സദസ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി തുടങ്ങി. അടുത്ത അലറ്ച്ചക്ക് മിഥുന്‍ വാ തുറന്നതും അരുണ്‍ ലാല്‍ എഴുന്നേറ്റു, പതുക്കെ പുറകു വശത്തേക്ക് വന്നു. ഇപ്പോള്‍ ഏതോ വിചിത്ര ജീവിയെ കണ്ട മട്ടിലാണ് അരുണ്‍ ലാലിനെ എല്ലാവരും നോക്കുന്നത് (അവിടെ നൃ‍ത്തവിരുന്നിലെ കലാകാരന്മാര്‍ക്ക് പോലും ഇങ്ങനെ സദസ്യരുടെ ഒരു നോട്ടം കിട്ടി കാണത്തില്ല)

 
        കിട്ടിയില്ലേ പണി !!!, പ്രോഗ്രാമിന് ഇടയില്‍  ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞു ഹാളിനു വെളിയില്‍ പോയ അരുണ്‍ ലാല്‍ ഒരാഴ്ചക്ക് ശേഷമാണു തിരികെ ഐ. ഐ. റ്റി - യില്‍ എത്തിയത്.


5. ഒരു ഓര്‍ക്കുട്ട് ആക്രമണം

     രംഗം 1

     
രണ്ടാം സെമെസ്സ്റ്റെറിലെ തിരക്കിനിടയില്‍ (ക്ലാസ്സ്‌ റൂമിലെ ഉറക്കത്തിനും രാത്രി കാലങ്ങളിലെ സിനിമ കാണലിനുമിടയില്‍) ഇന്റര്‍നെറ്റ്‌ വല്ലപ്പോഴും മാത്രമാണ്‌ നോക്കിയിരുന്നത്. ഒരു നാള്‍ രണ്ടു വിഷയങ്ങള്‍ തമ്മില്ലുള്ള അഞ്ചു മിനിറ്റ് ബ്രേക്ക്‌ സമയത്ത് നെറ്റ് നോക്കുന്നതിനായി കമ്പ്യൂട്ടര്‍ ലാബിലെത്തി ജി.മെയില്‍ ഓപ്പണ്‍ ചെയ്തു, സന്തോഷമായി!!! കവിത എന്ന് പേരുള്ള ഒരു പെണ്‍കുട്ടി സ്കാപും ഫ്രണ്ട് റിക്യസ്റ്റും അയച്ചിരിക്കുന്നു. പല ഭാവനകളും മനസ്സില്‍ കണ്ടു ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തു സ്ക്രാപ്പ് താളിലേക്ക് നീങ്ങി. ആ സ്ക്രാപ്പ്  ഞാന്‍ താഴെ കൊടുക്കുന്നു

  " ചേട്ടാ ! , എപ്പോഴാണ് ഞാന്‍ കുട്ടികളെയും കൊണ്ട് സിന്ധു ഹോസ്റ്റലിലേക്ക് വരേണ്ടത്. കുറെ നാളായില്ലെ കണ്ടിട്ട്" - പെട്ടന്ന് ബ്രൌസര്‍ ക്ലോസ് ചെയ്തു (ലാബില്‍ കുറെ ആള്‍കാര്‍ ഇരിപ്പുണ്ട്, അവെരെങ്ങാണം സ്ക്രാപ്പ് വായിച്ചാലോ, എന്‍റെ പ്രൊഫൈല്‍ വിസിറ്റ് ചെയ്ത എത്ര പേര്‍ ഇത് വായിച്ചു കാണും, എന്‍റെ പൊന്നു ഉടയ തമ്പുരാനേ !!!) സൈക്കി‍ളും എടുത്തു കൊണ്ട് ഹോസ്റ്റലിലേക്ക് പറന്നു (അടുത്ത വിഷയത്തിന്‍റെ ക്ലാസ്സ്‌ കട്ട്‌ ചെയ്താണ് ഈ പോക്ക്), ഹോസ്റ്റലില്‍ കയറി കതകു കുറ്റിയിട്ടു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ വിശദമായി സന്ദര്‍ശിച്ചു. മ്യുച്ചല്‍ ഫ്രണ്ട്സ് ആരും ഇല്ല, കുറെ പെണ്‍കുട്ടികള്‍ മാത്രമാണ് ഫ്രണ്ട്സ് ആയി ഉള്ളത്. പ്രൊഫൈലിലെ ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി- നമ്പര്‍ സ്വിച്ച് ഓഫ്‌ ആണ്


കട്ട്‌ !!!

രംഗം 2

ഐ. ഐ. റ്റി - യിലെ  സിവില്‍ ഡിപ്പാര്ട്ടമെന്റ്റിലെ മോസ്റ്റ്‌ എലിജിബിള്‍  ബാച്ചിലര്‍  ആയ (ഇപ്പോഴും) ശ്രീനാഥ് ചേട്ടന്‍  പെണ്ണുകാണല്‍ ചടങ്ങിനായി നാട്ടില്‍ പോയി. നേരിട്ട് കാണുന്നതിനു മുന്‍പ് ഓര്‍ക്കുട്ടില്‍ കയറി പെണ്ണിന്‍റെ ഫോട്ടോ കാണാന്‍ തിരുമാനിച്ചു. അങ്ങനെ അച്ഛനും അമ്മയും സഹോദരിയും കൂടെയിരുന്നു  ശ്രീനാഥ് ചേട്ടന്‍ ഓര്‍ക്കുട്ട് പ്രൊഫൈല്‍ തുറന്നപ്പോഴാണ് കവിത എന്നാ പെണ്‍കുട്ടിയുടെ സ്ക്രാപ്പ്

" ചേട്ടന്‍,  എവിടെയാണ് , ചേട്ടനെ മാത്രം വിശ്വസിച്ചു കൂടെ ഇറങ്ങി വന്നെ എന്നെ തനിച്ചാക്കിയിട്ടു എവിടെ പോയിരിക്കുവാണ്, അച്ഛനോടും അമ്മയോടും  നമ്മുടെ കാര്യം പറഞ്ഞോ, ഞാന്‍ അങ്ങോട്ട്‌ വരെട്ടെ... "

അവിടെയുണ്ടായി അന്ന് ഒരു കുടുംബ കലഹം !!!!!

കട്ട്‌ !!!


  
രാമാനന്ദന്‍, അരുണ്‍ ഇമ്മാനുവല്‍, വിനോദ് ബിനു .. എല്ലാര്ക്കും കിട്ടി പലതരം സ്ക്രാപ്പ്. ആദ്യം ആരും പുറത്തു പറഞ്ഞില്ലെങ്കിലും പതുക്കെ എല്ലാവരും പറഞ്ഞു തുടങ്ങി. ഒരിക്കല്‍ മാത്രമല്ല  പലതവണയാണ്‌ സ്ക്രാപ്, പല സമയങ്ങളില്‍ .  പലരും ഇതിനെ നേരിട്ടത് പലതരത്തില്ലാണ്- ഏലിയെ പേടിച്ചു ഇല്ലം ചുടുക  എന്നതിനെ അന്വര്‍ഥമാക്കി കൊണ്ട് അരുണ്‍ ഇമ്മാനുവല് ഓര്‍ക്കുട്ട് അക്കൗണ്ട്‌ ഇല്ലാതാക്കി ഫേസ് ബുക്ക്‌-ലേക്ക്  ചുവടു  മാറ്റി, പക്ഷെ അവിടെയും എത്തി പലതരം സ്ക്രാപ്പുകള്‍. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മൊബൈലില്‍ എടുത്തുകൊണ്ടു ഓരോ അഞ്ചു മിനിട്ട് കൂടുംബഴും ചെക്ക്‌ ചെയ്തു കൊണ്ടാണ് വിനോദ് ബിനു ഇതിനെ നേരിട്ടത്. 

   അവസാനം സ്ക്രാപ് അയക്കുന്ന മഹതിയെ കണ്ടുപിടിച്ചു. തെര്‍മല്‍ എങ്ങിനീറങ്ങില്‍ പഠിക്കുന്ന സിന്ധു ഹോസ്റ്റലിലെ അന്തേവാസിയായ ഷിനു തോമസ്‌ എന്ന വിദ്യാര്‍ഥിയാണ് ഈ സ്ക്രാപ്പുകളുടെ പുറകില്‍. അവനു ഒരന്‍പതു വ്യാജ പ്രൊഫൈല്‍ ആണ് ഉള്ളത്. ഷിനു തോമസിന്റെ ചില വിശേഷങ്ങള്‍ ഒന്ന് പറയെട്ടെ- ഹോസ്റ്റലില്‍ എത്തിയാല്‍ അടുത്ത ഹോസ്റ്റല്‍ വരെ കേള്‍പ്പിക്കുന്ന  വിധത്തില്‍ ഒച്ചത്തില്‍ പാട്ടിടുക ( ഇതിനായി കാശ് ചിലവാക്കി ബോഷ് -ന്‍റെ സ്പീക്കര്‍ സെറ്റ് തന്നെ മേടിച്ചിട്ടുണ്ട് ) , രാത്രിയില്‍ ഉറങ്ങന്നവരുടെ മുറിയില്‍ പൂച്ച കടത്തിവിടുക, ഉറങ്ങുന്നവരെ വെളുപ്പിനെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെ വിളിച്ചുണര്‍ത്തുക - അങ്ങനെ പോകുന്നു വേലത്തരങ്ങള്‍. ഷിനു തോമസിന്‍റെ ഒരു ചെറിയ സംഭവം കൂടി വിവരിക്കട്ടെ. 

    ഒരു നാള്‍ റസ്സല്‍ പളനി ഹോസ്റ്റലിന് വെളിയില്‍ നില്‍കുമ്പോള്‍ ദുഃഖ ഭാവത്തോടെ  ഷിനു എത്തി, റസ്സലിനെ കണ്ടമാത്രയില്‍ ഷിനു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു " എടാ, ഞാന്‍ നാട്ടില്‍ പോകുവാന്, ഒരു മാസം കഴിഞ്ഞേ വരത്തുള്ളൂ". എന്തോ സംഭവി ച്ചെന്ന മട്ടില്‍ ഷിനുവിനെ  ആശ്വസിപ്പിച്ചു കൊണ്ട്  റസ്സല്‍ കാര്യം തിരക്കി. " എടാ, ചിക്കന്‍ ഫോക്സ് ആണ്, ഡോക്ടര്‍ സ്ഥിതീകരിച്ചു, നിനക്കും കൂടി വരെട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചത് ". അങ്ങനെ ഹോസ്റ്റലിലെ പകുതി പേര്‍ക്ക് ചിക്കന്‍ ഫോക്സ് പകര്‍ത്തിക്കൊണ്ടാണ് ഷിനു തോമസ്‌ നാട്ടിലേക്കു  പോയത് 

6. മിഥുന്‍ ജാക്ക് മാത്യൂ‌സ്സും‌  അഞ്ചു പെഗ്ഗും

        
ഈ കഥയുടെ സത്യാവസ്ഥ ഇപ്പോള്‍ പൊളിക്കുന്നത് നല്ലതാണോ എന്നറിയില്ല. എന്നിരുന്നാലും ഇതു കള്ളവും രഹസ്യവും അധികനാള്‍ മൂടിവെക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇതിവിടെ പറയുന്നത്.

          ഹോസ്റ്റലില്‍ വെള്ളമടിക്കാന്‍ (മദ്യം കഴിക്കാന്‍) അനുവദിക്കുന്ന ഏക ദിവസമാണ് വര്‍ഷാന്ത്യത്തില്‍ വരുന്ന ഹോസ്റ്റല്‍ ഡേ. ജീവിതത്തില്‍ ഇതേവര മദ്യം കഴിച്ചിട്ടില്ലാത്ത ഞാനും റാഷിദ്‌ ബഷീറും  ഞങ്ങളും വെള്ളമടിക്കും എന്ന് കാണിക്കാന്‍ തീരുമാനിച്ചു. അതിനായി ഒരു പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തു.

         ഒരു നാള്‍ ക്ലാസ്സ്‌ കഴിഞ്ഞു ഐ. ഐ. റ്റി -യുടെ ക്യാമ്പസ്സില്‍ നിന്നും വളരെ അകലെ ഉള്ള ബാറിലേക്ക് വിട്ടു. കേരളത്തിലെ പോലെ അധികം ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല.  റാഷിദ്‌ ആണ് മദ്യം വില്‍ക്കുന്ന കൌണ്ടറില്‍ ചെന്നത്. റാഷിദിനെ കണ്ട ഉടനെ ഇവിടെ 18 - വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മദ്യം ഇല്ല, ബോര്‍ഡ്‌ കണ്ടില്ലെ എന്നായി ചോദ്യം. തനിക്കു മീശ മുളചിട്ടില്ല എന്നേ ഉള്ളു, 18 - വയസ്സായി എന്ന് തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ചു റാഷിദ്‌ അവരെ ബോദ്ധ്യപ്പെടുത്തി. അന്നേരമാണ് അടുത്ത പ്രശ്നം, ഞങ്ങള്‍ക്ക് ആവിശ്യം സ്മര്‍ഹോഫ്ഫ് (വെള്ളം പോലിരിക്കുന്ന ഒരുതരം മദ്യമാണ്, മേജര്‍ അയ അരുണ്‍ ശേഖറിന്‍റെ വീട്ടില്‍ പോയപ്പോളാണ് ഈ വിവരം കിട്ടിയത്, അവിടെ ഒരു അലമാര നിറെ പലതരത്തിലുള്ള മദ്യമുണ്ട്, പക്ഷേ ആര്‍ക്കും കൊടുക്കാറില്ല എന്ന് മാത്രം ) എന്ന തരം മദ്യത്തിന്‍റെ കാലി കുപ്പിയാണ് (മദ്യം നിങ്ങലെടുതോ ), അതിവിടെ നടപ്പില്ല എന്ന് പറഞ്ഞു ഞങ്ങളെ തിരിച്ചയച്ചു. പിന്നെ അവിടുത്തെ ബാര്‍ ജീവനക്കാരന് ഒരു 200 രൂപ കൊടുത്തു കാലിക്കുപ്പി സങ്കടിപ്പിച്ചു ( ഒര്‍ജിനല്‍ സ്മര്‍ഹോഫ്ഫ് ഫുള്‍ ബോട്ടിലിന് 1300 രൂപയാണ്, ഞങ്ങള്‍ അതും അന്വേഷിച്ചരുച്ചിരുന്നേ ).
    അങ്ങനെ ഹോസ്റ്റല്‍ ഡെ-യുടെ അന്ന് ഞങ്ങള്‍ മേടിച്ച കുപ്പി (കുപ്പിയില്‍ പച്ചവെള്ളം നിറച്ചിട്ട്‌ ഫെവിക്കോള്‍ കൊണ്ട് അടപ്പ് ഒട്ടിച്ചു, രാത്രിയില്‍ ഉറക്കമുളച്ചിരുന്നു ആരും കാണാതെയാണിത്‌ ചെയ്തത്)  എല്ലാവരുടെയും മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് രാത്രി ഒരു മണിയായപ്പോള്‍ വെള്ളമടിക്കാനെന്നു പറഞ്ഞു  ഗോദാവരി ഹോസ്റ്റല്‍ -ഇന്‍റെ മുകളിലേക്ക് നീങ്ങി (ഐ. ഐ. റ്റി - യിലേ സ്ഥിരം മദ്യപാനികളെ ഒഴിവാക്കിയാണ് ഈ ഉദ്യമം). കസേരയും മേശയും ഒരു കവര്‍ ചിപ്സും, ഒരു വലിയ കുപ്പി സ്പ്രൈറ്റും  ആദ്യമേ ഞങ്ങള്‍ അവിടെ എത്തിച്ചിരുന്നു. അങ്ങനെ ജൂനിയറും ക്ലാസ്സ്‌ മേറ്റ്സും അയ കൂട്ടുകാര്‍ കാണ്കെ ഞങ്ങള്‍ വെള്ളമടി (പച്ചവെള്ളവും സ്പ്രൈറ്റും) തുടങ്ങി.
        അന്നേരമാണ് ഐ. ഐ. റ്റി - യില്‍ ഏറ്റവും കൂടുതല്‍ ഗേള്‍ ഫ്രണ്ട്സിന് ഉടമയായ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ വരവ്. (ഇവന്‍റെ ഗേള്‍ ഫ്രണ്ട്സ് ശേഖരം ഞാന്‍ തിരിച്ചറിഞ്ഞത് ഒരുനാള്‍ ഇവന്‍റെ മൊബൈല്‍ പരിശോദിച്ചപ്പോള്‍ ആണ്, സുഹൃത്തായ ആശ്വിനെ വിളിച്ചപ്പോള്‍ കിട്ടിയത് അശ്വതിയെ, ഐസക്‌ -നെ വിളിച്ചപ്പോള്‍ കിട്ടിയത് ഐഷ- യെ,കിരണിനെ വിളിച്ചാല്‍ കാരുണ്യ .... പല പേരുകളില്‍........അങ്ങെനെ പോകുന്ന നീണ്ട നിര...... ഇന്ത്യക്കാര്‍ മാത്രമല്ല പല വിദേശികളും ഈ ലിസ്റ്റില്‍ ഉണ്ടേ.....). ഒരിക്കലും ഫോണ്‍ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ചെവിയില്‍ നിന്ന് മാറ്റാറില്ല. മിഥുന്‍ ജാക്ക് വന്നപാടെ പറഞ്ഞു " എനിക്കും ഒഴിയെടാ ഒരു പെഗ്ഗ് ! ". ദൈവമേ കള്ളി വെളിച്ചത്താകുമല്ലോ , ഇത് വളരെ വീര്യം കൂടിയതാണെന്നും അടിച്ചാല്‍ ബോധം കെടുമെന്നും ഒക്കെ പറഞ്ഞെങ്കിലും അവന്‍ മാറുന്നില്ല, അങ്ങനെ ഒരു  പെഗ്ഗ്  അവനും ഒഴിച്ച് (നാലിലൊന്ന് വെള്ളമും ബാക്കി സ്പ്രൈറ്റും), തന്‍റെ മദ്യപാന ശക്തി ഒന്ന് കാണിക്കണം എന്ന് വിചാരിച്ചു ഒറ്റ വലിക്കു തന്നെ അവന്‍ അത് കുടിച്ചു തീര്‍ത്തു. ദയനിയഭാവത്തോടെ  കള്ളി വെളിച്ചത്തായല്ലോ  എന്നാ ഭാവത്തില്‍ ഞാനും റാഷിദ്‌ ബഷീറും അവന്‍റെ മുഖത്തേക്ക് നോക്കി. (നവരസങ്ങളില്‍ ഇല്ലാത്ത ഒരു ഭാവമാണ് ഇപ്പോള്‍ മിഥുന്മാത്യൂ‌സിന്‍റെ മുഖത്ത്),അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി അവന്‍ ജീവിതത്തില്‍ മദ്യം കണ്ടിട്ടില്ല. തന്‍ ഒരു വലിയ ആളാണെന്ന് കാണിക്കാനുള്ള മിഥുന്  ജാക്ക് ‍തോമസിന്‍റെ ശ്രമമാണ്.

" ഇനിയും ഒഴിക്കെടാ, എത്ര അടിച്ചാലും ഞാന്‍ സ്റ്റേബിള്‍ ആയിരിക്കും " അവന്‍ വീണ്ടും പറഞ്ഞു. അങ്ങനെ അവന്‍ നാലു പെഗ്ഗ് കൂടെ കഴിച്ചു. ( ഇനിയും ആയാല്‍ ഓവര്‍ ആകുമെന്ന് പറഞ്ഞു ഞാന്‍ പിന്തിരിപ്പിച്ചു). മറ്റുള്ളവര്‍ കാണ്കെ ഞാനും റാഷിദ്‌ ബഷീറും രണ്ടു പെഗ്ഗ് വീതം കഴിച്ചു ബാക്കിയുമെടുത്തു അവരവരുടെ മുറിയിലേക്ക് നീങ്ങി)

പിറ്റേന്ന് ഞങ്ങളെ കണ്ടമാത്രയില്‍ അഞ്ചു  പെഗ്ഗ് അടിച്ചിട്ടും സ്റ്റേബിളായി നിന്ന  തന്‍റെ വീരസാഹസികത വിവരിച്ചു. ഞങ്ങളോട് മാത്രമല്ല ഐ. ഐ. റ്റി - യിലെ എല്ലാവരോടും. ഞങ്ങളുടെ കള്ളി വെളിച്ചത്താവാതിരിക്കാന്‍ ഞങ്ങളും അതിനെ നിര്‍ബാധം പിന്താങ്ങി.  ( മിഥുന്‍ ജാക്ക് മാത്യൂ‌സ്സേ, അഞ്ചല്ല, അമ്പതു പെഗ്ഗ് കഴിച്ചാലും അന്ന് നീ ഫിറ്റാകില്ല !!)

7. മേജറും ലക്ഷ്മിയും

     എല്ലാവര്‍ഷവും കരസേനയില്‍ നിന്നും ചിലരെ പഠിക്കാനായി ഐ. ഐ. റ്റി - യില്‍ വിടാറുണ്ട്. അങ്ങനെ വന്നു എന്‍റെ ജൂനിയര്‍ ആയി ജോയിന്‍ ചെയ്ത ആളാണ് മേജര്‍ അരുണ്‍ ശേഖര്‍. താന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടിത്തിട്ടുണ്ടെന്നും കരസേനയിലെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും ഉള്ള രീതിയിലാണ്‌ പുള്ളിയുടെ പെരുമാറ്റം. പക്ഷേ ആദ്യ സെമെസ്റെര്‍ (semester) ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്തപ്പോള്‍ യുദ്ധം ചെയ്യുന്നതാണ്‌ ഇതിനെക്കാള്‍ ഭേദം എന്ന നിലയില്‍ പുള്ളി എത്തി. ഐ. ഐ. റ്റി  ക്ലാസ്സുകളിലെ പ്രഷര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തപ്പോള്‍ പോലും തന്‍ അനുഭവിച്ചിട്ടില്ല എന്നാണ് പുള്ളിയുടെ വാദം.

           അദ്ദേഹവും ഞാനും കമ്പ്യൂട്ടര്‍ ലാബില്‍ നില്‍ക്കുമ്പോള്‍ ആണ് എം. എസ്സിന് (Master of Science) അന്നേരം ജോയിന്‍ ചെയ്ത ലക്ഷ്മിയുടെ വരവ് . കുശലാന്വേഷണങ്ങക്കിടെ  മേജര്‍ ഒരു ചോദ്യം ചോദിച്ചു - " എന്താണ് ഐ. ഐ. റ്റി - യില്‍  വരന്‍ കാര്യം"

( ഇവിടെ കുറച്ചു ഫ്ലാഷ് ബാക്ക് !!!

കഷ്ടപ്പെട്ട് പഠിച്ചു എന്ട്രന്‍സ് പാസ്സായി നാട്ടിലെ ഒരു പ്രമുഖന്‍റെ അടുത്ത് ഞാന്‍  ഐ. ഐ. റ്റി- മദ്രാസില്‍ ചേരാന്‍ പോകുന്ന കാര്യം അറിയിച്ചു, "എന്ത് ഐ. റ്റി. ഐ. യോ, അത് പഠിക്കാന്‍ എന്തിനാണ് മദ്രാസില്‍ പോകുന്നത്, കൊട്ടരക്കരയോ കൊല്ലത്തോ പോയാല്‍ പോരെ, എന്തിനാണ് കാശ് ചിലവാക്കി മദ്രാസില്‍ വരെ പോകുന്നത് "- മറുപടി കിട്ടി. അത് ഞാന്‍ സഹിക്കും, കാരണം നാട്ടിന്‍പുറം അല്ലേ......

              ഈ പാവപെട്ടവന്‍ വിദേശ പര്യടനം തുടങ്ങുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനായി (അറ്റെസ്റ്റേഷന്‍)  ഗവണ്മെന്റ്  സ്ഥാപനമായ തിരുവനന്തപുരം നോര്‍ക്ക -യില്‍ പോകേണ്ടതായി വന്നു. അന്ന് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ചു കൊണ്ട് അറ്റെസ്റ്റേഷന്‍ ഓഫീസറുടെ അടുത്തേക്ക് ചെന്നു, വലിയ ഗമയില്‍ തേച്ചു മിനിക്കിയ കുപ്പായവും സ്വര്‍ണ കണ്ണടയും വെച്ചുകൊണ്ടാണ് പുള്ളിയുടെ ഇരിപ്പ്. 'കണ്ടപാടെ എവിടെയാണ് പഠിച്ചത് '- എന്നായി പുള്ളിയുടെ  ചോദ്യം.  അറ്റെസ്റ്റേഷന്‍ ഓഫീസിറല്ലേ, ഐ. ഐ. റ്റി - യെ കുറിച്ച് നല്ല ബഹുമാനംയിരിക്കും, അത് തനിക്കും കിട്ടുമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ധൈര്യമായിട്ടങ്ങു  കാച്ചി " ഐ. ഐ. റ്റി മദ്രാസില്‍ സര്‍", എന്തിനാണ് മദ്രാസില്‍ പോയത് തിരൂന്തോരത്തെ കോളേജില്‍ പഠിച്ചാല്‍ പോരാരുന്നോ (അവര്‍ക്ക് ഇപ്പോഴും  തിരുവനന്തപുരം  അല്ല തിരൂന്തോരമാണ്), കഷ്ടപ്പെട്ട് പഠിച്ചു ഓള്‍ ഇന്ത്യ ലെവലില്‍ തെരഞ്ഞെടുത്താണ് ഐ. ഐ. റ്റി - യില്‍ പഠിച്ചത്, അന്നേരമാണ് അയാളുടെ ഒരു തിരൂന്തോരത്തെ  പഠിത്തം..... )

ഇനി മേജരിലേക്കും  ലക്ഷ്മിയിലെക്കും വരാം. 

ലക്ഷ്മി വിനീതമായി പറഞ്ഞു " പഠിക്കാനാണ് സര്‍ "
ഉടനെ മേജര്‍ അടുത്ത ചോദ്യം " ഇത് കഴിഞ്ഞിട്ട് എന്താണ് ഉദ്ദേശം"
" മാര്യേജ് സര്‍ " - മേജര്‍‍ക്കിട്ടൊരു താങ്ങ് തങ്ങി എന്ന മട്ടില്‍ ലക്ഷ്മിയുടെ നില്പ് 
" അതിനിങ്ങു ഐ. ഐ. റ്റി  വരെ വരണമായിരുന്നോ , ഇപ്പോള്‍ ആലോചിച്ചാല്‍ നടക്കുമാരുന്നില്ലേ " - മേജര്‍  തിരിച്ചടിച്ചു. ഇപ്പോള്‍ മേജര്‍ ഒടുക്കത്തെ സ്കോര്‍ ആണ് സ്കോര്‍ ചെയ്തിരിക്കുന്നത്.  


                                   തുടരും .....(അടുത്ത ഞായറാഴ്ച (30/10/2010))

NB : ബ്ലോഗ്‌ ഇഷ്ടപെട്ടങ്കില്‍ സുഹൃത്തുക്കളുമായി ലിങ്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

വരാന്‍ പോകുന്ന സംഭവങ്ങള്‍

" മീനുക്കുട്ടിയും കുറെ മണ്ടത്തരങ്ങളും "
" കിരണ്‍ സി ജെ -യുടെ ലീലാവിലാസങ്ങള്‍ (സോറി !!! വിശേഷങ്ങള്‍) "
" ട്രെയിനില്‍ കണ്ട സുന്ദരി"
" അന്‍വറും പ്രമോജും പിന്നെ ഞാനും"
" അടൂര്‍ പ്രവീണും അജിത്തും പിന്നെ വിശേഷങ്ങളും"
" റസ്സലും മറഡോണയും "
 

 

12 comments:

  1. Paavam Arunlal, avide pedichu irippondu, Midhun thala pokki thanne nadakkunnundu. Kiran nallavannam score cheyyunnundu, desperately waiting for you to write about him :P

    ReplyDelete
  2. A small review:

    Mallu community in Structural Engg division in a nutshell!!!
    1. Author got a nice humor sense.
    2. Nice way of presenting the incidents without losing the authenticity.
    3. Little suspense introduced here and there, for the people who doesn't know these incidents directly, is really interesting
    4. For an amateur, good language.
    5. Can include the staff members also to get a sense of completion.

    ReplyDelete
  3. kollam...good memories and writing

    shinuvine kurichu oru novel pratheeskhikkunnu!

    ReplyDelete
  4. "Paathira Shashi"yude kaalattilekku oru tirinju nottam :) enikkathu nanne ishtapettu..waiting for more episodes sujithe :) kalakki

    ReplyDelete
  5. kalakki sujith chetta.....waiting 4 d next episode:)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. blog is getting more interested as it going on.., best of luck yaar..waiting for the next chapter..

    ReplyDelete
  8. Wavooo.....Really amazing....Keep it up machoo....We r expecting more and more stories...

    ReplyDelete
  9. mashe kurachoode masala aakaam.... ee arunlaalinu blogeyuthan ariyaamo entho... avante sidum koodi kelkkaayirunne... hee heee.. continue man.. waiting for nxt sunday... kooduthal kathaapathrangal varatte....

    ReplyDelete
  10. This comment has been removed by the author.

    ReplyDelete